തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവർത്തകർ അറസ്റ്റിൽ. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് നെയ്യാറ്റിന്‍കര സ്വദേശി ആര്.എസ്. അക്ഷയ് (25), ജനറല്‍ സെക്രട്ടറി പഴയകുന്നുമ്മേല്‍ ഗംഗാ ഭവനില്‍ ആദേഷ് സുധര്‍മന്‍ (24), ജില്ല നേതാവ് കണ്ണമ്മൂല സ്വദേശി കൃഷ്ണകാന്ത് (23) എന്നിവരാണ് ഇന്നലെ ക േൻറാൺമെൻറ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസിെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും റോഡ് ഉപരോധിച്ചതിനുമാണ് കേസെടുത്തത്. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. കൃഷ്ണകാന്തിനും അക്ഷയിനും കോളജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.
അതേസമയം പൊലീസിനെ ആക്രമിച്ച കേസില്‍ ഇനി എട്ട് കെ.എസ്.യു പ്രവർത്തകരും 15 എസ്.എഫ്.ഐ പ്രവർത്തകരും പിടിയിലാകാനുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.