തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിൽപെട്ട പിലാത്തറയിൽ നടന്നത് കള്ളവോട്ടാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ റുടെ സ്ഥിരീകരണം പുറത്തു വന്നതോടെ തെരഞ്ഞെടുപ്പ് ഓഫീസറെ തള്ളി മന്ത്രി ഇ.പി ജയരാജൻ രംഗത്ത്. യു.ഡി.എഫ് പ്രവർത് തകരാണ് കള്ളവോട്ട് ചെയ്തതെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ടാഗോർ വിദ്യാലയം തുടങ്ങി കണ്ണൂരിലെ നിരവധി ബൂത്തുകളിൽ യു.ഡി.എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടും വിജയിക്കാൻ സാധിക്കില്ലെന്ന് വന്നപ്പോഴാണ് യു.ഡി.എഫ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചത്.
സർക്കാർ പ്രതിക്കൂട്ടിലല്ല. തെരഞ്ഞെടുപ്പ് കമീഷനും വോട്ടർമാരുമാണ് ഇവിടെ കക്ഷികൾ. യു.ഡി.എഫുകാർ ആരോപണമുന്നയിച്ചത് തെൻറ പ്രദേശത്തെക്കുറിച്ചാണ്. യു.ഡി.എഫുകാർ പറയുന്ന ബൂത്തിൽ പോലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല. അവിടെ ഓപൺ വോട്ടും സ്വന്തം വോട്ടും ചെയ്തിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയെന്ന് അറിയില്ല. സ്വന്തം വോട്ട് ചെയ്ത ആൾക്ക് ഓപ്പൺവോട്ട് ചെയ്തൂടെ എന്നും ജയരാജൻ ചോദിച്ചു.
സ്ത്രീകളെ പരസ്യമായി അപമാനിച്ച, അടിസ്ഥാനരഹിത വാർത്ത നൽകിയ മാധ്യമപ്രവർത്തകെനതിരെ അവർ കോടതിയിൽ പോകും. ഇതേ മാധ്യമപ്രവർത്തകൻ നേരേത്ത തനിക്കെതിരെ 50 കോടിയുടെ തേക്കുമരം കൊടുത്തുവെന്ന് ആരോപണം ഉന്നിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.