സ്വർണകടത്ത് കേസ് പ്രതിയോടൊപ്പം യു.ഡി.എഫ് നേതാക്കൾ; ചിത്രം പുറത്ത്

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം ഇടത് എം.എൽ.എമാർ നിൽക്കുന്ന ചിത്രത്തിനു പിന്നാലെ യു.ഡി.എഫ് നേതാക്കൾ ഇതേ പ്രതിക്കൊപ്പം ഇരിക്കുന്ന ഫോേട്ടായും പുറത്തായി. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി  അബുലൈസിനൊപ്പം കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്  എന്നിവർ ഇരിക്കുന്ന ഫോേട്ടായാണ് പുറത്തുവന്നത്.

അതേസമയം, അബുല്ലൈസിനെ വ്യക്തിപരമായി അറിയില്ലെന്ന് ടി. സിദ്ധീഖ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ ചിത്രമാണിത്. അന്ന് പലരുമായും ഫോട്ടോയെടുത്തിരുന്നു. സ്വർണകടത്ത് കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സിദ്ധീഖ് വ്യക്തമാക്കി.അബുല്ലൈസുമായി ബന്ധമില്ലെന്ന് പി.കെ ഫിറോസും പറഞ്ഞു. ചിത്രത്തിന്‍റെ ആധികാരികത പരിശോധിക്കണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആരോപണം തെളിഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഫിറോസ് മാധ്യമങ്ങളെ അറിയിച്ചു.

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡി.ആർ.െഎ ലുക്കൗട്ട് നോട്ടീസ്  ഇറക്കുകയും ചെയ്ത അബുലൈസിനൊപ്പമാണ് നേതാക്കൾ ഇരിക്കുന്നത്.  
യു.എ.ഇയിൽനിന്നുതന്നെയാണ് ഇൗ ഫോേട്ടായും എടുത്തതെന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്ദമംഗലത്ത് സ്ഥാനാർഥിയായിരുന്ന ടി. സിദ്ദീഖ് പ്രവാസി സംഘടനകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യു.എ.ഇയിൽ പോയപ്പോൾ യൂത്ത്ലീഗ് ജന.  സെക്രട്ടറി പി.കെ. ഫിറോസും കൂടെയുണ്ടായിരുന്നു. ഇൗ സമയത്ത് നിരവധി പേർ കൂടെ നിന്ന് ഫോേട്ടായെടുത്തിട്ടുണ്ടെന്നും അബുലൈസിനെ  തങ്ങൾക്ക് അറിയില്ലെന്നുമാണ് സിദ്ദീഖും ഫിറോസും നൽകുന്ന വിശദീകരണം. 
ദുബൈയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഘത്തിലെ ഒന്നാം പ്രതി കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂർ  എടായിപൊയിൽ ടി.എം. ഷഹബാസിനെ 2015 ആഗസ്റ്റിൽ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസം  ജയിലിൽ കിടന്ന ഷഹബാസ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇൗ കേസിൽ മൂന്നാം പ്രതിയാണ് അബുലൈസ്. സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിെൻറ വാഹനത്തിൽ, ജനജാഗ്രത യാത്ര നയിച്ചെത്തിയ സി.പി.എം സെക്രട്ടറി  കോടിയേരി ബാലകൃഷ്ണനെ ആനയിച്ചത് വിവാദമായിരുന്നു. 

വിഷയത്തിൽ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് പാർട്ടി തന്നെ കുറ്റസമ്മതം  നടത്തിയതിനു പിന്നാലെയാണ് ഇടത് എം.എൽ.എമാരായ പി.ടി.എ. റഹീമും കാരാട്ട് റസാഖും ദുബൈയിൽ പ്രതിക്കൊപ്പം നിൽക്കുന്നതിെൻറ  ഫോേട്ടാ പുറത്തുവന്നത്. ഇതോടെ എൽ.ഡി.എഫിനെ കടന്നാക്രമിച്ച യു.ഡി.എഫ് നേതാക്കൾ ഇപ്പോൾ തങ്ങളുടെ നേതാക്കൾ തന്നെ  പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായി.നേരത്തെ അബുല്ലൈസിനൊപ്പം ദുബൈയിലെ ചടങ്ങിൽ ഇടത് എം.എൽ.എമാരായ പി.ടി.എ. റഹീം, കാരാട്ട് റസാഖ് എന്നിവർ നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. 2016ലാണ് ദുബൈയിലെ ചടങ്ങിൽ എം.എൽ.എമാർ പെങ്കടുത്തത്. നെടുമ്പാശ്ശേരി സ്വർണകള്ളക്കടത്ത് കേസിൽ പിടികിട്ടാനുള്ള പ്രതിയാണ് അബുല്ലൈസ്. ഇയാൾക്കുവേണ്ടി ഡി.ആർ.െഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Tags:    
News Summary - UDF Leaders Sharing Seat to Gold Smuggler abu Lays -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.