യു.ഡി.എഫിന്‍റെ രാപ്പകല്‍ സമരം തുടങ്ങി; സർക്കാറിന്‍റേത് കോടികളുടെ ധൂർത്തെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാറി‍െൻറ സമ്പൂര്‍ണ പരാജയം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി യു.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് തുടക്കമായി. സെക്രേട്ടറിയറ്റിന് മുന്നിൽ നടന്ന സമരം മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

ധൂർത്തിനും ഇല്ലാത്ത അവകാശവാദത്തിനുള്ള പരസ്യത്തിനും വേണ്ടി കോടികളാണ് സർക്കാർ ചെലവഴിക്കുന്നതെന്ന് ഉമ്മൻചാണ്ടി ആരോപിച്ചു. പഞ്ചായത്ത് അടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ പണം സർക്കാർ റദ്ദാക്കി. ഇത് കേരള ചരിത്രത്തിൽ ഉണ്ടാകാത്ത നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഉപദേശകന്മാരുടെ കൂട്ടമാണ് സംസ്ഥാന സർക്കാറിനെ വളഞ്ഞു വെച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റിന് ചുറ്റും കൈപിടിച്ച് നിൽക്കാനുള്ള ഉപദേശകരുണ്ട്. ക്യാബിനറ്റ് റാങ്കും കോടികൾ ചെലവഴിക്കുന്നവരും ഈ സംഘത്തിലുണ്ട്. ഇതു കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാറിന് സാധിച്ചിട്ടുണ്ടോ എന്ന് ഉമ്മൻചാണ്ടി ചോദിച്ചു.

പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടി, സര്‍ക്കാറിന്‍റെ അഴിമതി, ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവയും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. യു.ഡി.എഫ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കലക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടത്തുന്നുണ്ട്.

അതേസമയം, തൃശൂര്‍ ജില്ലയിലെ രാപ്പകല്‍ സമരം സെപ്റ്റംബര്‍ ആറിനാണ് നടക്കുക. കോട്ടയം, വയനാട് ജില്ലകളിലെ സമരം പിന്നീട് തീരുമാനിക്കും.

Tags:    
News Summary - UDF Day Night Strike OOmmen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.