യു.എ.പി.എ: സി.പി.എം പ്രവർത്തകരായ വിദ്യാർഥികൾ റിമാൻഡിൽ; പാർട്ടി പ്രതിരോധത്തിൽ

കോഴിക്കോട്: ലഘുലേഖകൾ കൈവശം വെച്ചതിനും മാവോവാദി ബന്ധമാരോപിച്ചും പന്തീരാങ്കാവിൽ രണ്ടു വിദ്യാർഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ്‌ പ്രിവൻഷൻ ആക്ട്‌) പ്രകാരം അറസ്റ്റ് ചെയ്തു. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സി.പി.എം പ്രവർത്തകരാണ്. യു.എ.പി.എയിലെ 20, 32, 39 വകുപ്പുകൾ പ്രകാരമാണ് കേസ്‌. യു.എ.പി.എ പ്രേത്യക കോടതി കൂടിയായ കോഴിക്കോട്‌ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എം.ആർ അനിതക്ക് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും 15 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തു. ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.

വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്ക് സമീപം റോന്തുചുറ്റുന്നതിനിടെ മൂന്നു പേരെ സംശയ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ കൈയിൽ നിന്ന് മാവോവാദി അനുകൂല നോട്ടീസ് പിടിച്ചെടുത്തു. മാവോവാദി വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന തലക്കെട്ടിൽ സി.പി.എം മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് പിടികൂടിയത്. ഒളവണ്ണയിലെ ത്വാഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേറെയും ലഘുലേഖകളും പോസ്റ്ററുകളും കണ്ടെടുത്തു. വയനാട് കലക്ടറേറ്റിന് മുന്നിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ നടത്തിയ രാപകൽ മഹാധർണയുടെയും ‘ഇന്ത്യയിലെ ജാതി പ്രശ്നം നമ്മുടെ കാഴ്ചപ്പാട്’ എന്ന് ലഘുലേഖയും കണ്ടെടുത്തു. ഒപ്പമുണ്ടായ ആളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. പോലീസ് പറയുന്നു.

സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമായ ത്വാഹ ഫസൽ കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിെൻറ കോഴിക്കോട് പുതിയറയിെല ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെൻററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് അംഗവും ബാലസംഘം, എസ്.എഫ്.ഐ പ്രവർത്തകനുമാണ്. ഇരുവരുടെയും കുടുംബവും സി.പി.എമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.
കരിനിയമം ചുമത്തിയതിനൂം പൊലീസ് രാജിനുമെതിരെ വൻ പ്രതിഷേധമുയർന്നു. സി.പി.എം നേതാക്കളും പ്രവർത്തകരും ബന്ധുക്കളും മറ്റും രംഗത്തെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉത്തരമേഖല ഐ.ജി അശോക് യാദവ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി ഒന്നര മണിക്കൂറിലധികം ഇരുവരെയും ചോദ്യം ചെയ്തിരുന്നു. യു.എ.പി.എ ചുമത്താവുന്ന കുറ്റമുണ്ടെന്നായിരുന്നു പിന്നീട് ഐ.ജിയുടെ പ്രതികരണം. ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ട് സങ്കടം പറഞ്ഞിരുന്നു.

ഒരാശയത്തെ പിൻതാങ്ങി എന്നതുകൊണ്ട്‌ മാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്ന്‌ അലനും ത്വാഹക്കുംവേണ്ടി ഹാജരായ അഡ്വ. എം.കെ. ദിനേഷും അഡ്വ. വിനീതയും വാദിച്ചു. പൊലീസ്‌ മുഖത്ത്‌ അടിച്ചതായും വയറിൽ ഇടിച്ചതായും ത്വാഹ ജഡ്ജിയോട് പരാതിപ്പെട്ടു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തതെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ്‌ വിശദമായി പരിശോധിക്കാതെ ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനൽ പ്രോസിക്യൂട്ടർ വി. ബിന്ദുവും വാദിച്ചു. റിമാൻഡ്‌ ചെയ്‌ത അലനെയും ത്വാഹയെയും ജില്ല ജയിലിലേക്ക്‌ മാറ്റി.

എന്താണ് യു.എ.പി.എ ?
1967ലാണ് ദി അൺലോഫുൾ ആക്റ്റിവിറ്റീസ്(പ്രിവൻഷൻ) -യു.എ.പി.എ ആക്ട് പാസാക്കിയത്. അതിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശം,സമാധാനപരമായി ഒത്തു ചേരാനുള്ള അവകാശം, എന്നിവക്കുമേൽ ഭരണകൂടത്തിന് നിയന്ത്രണാധികാരം കൈവന്നു. പിന്നീട് കടുപ്പേമറിയ ഭേദഗതികൾ വന്നു. സംഘടനകളെ നിരോധിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനെതിരെയും പോലീസിന് കൂടുതല്‍ അധികാരം നൽകി. 2008ലെ ഭേദഗതിക്കു ശേഷമാണ് യു.എ.പി.എ പ്രയോഗിച്ചു തുടങ്ങിയത്.

Tags:    
News Summary - uapa arrest cpim workers comment -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.