മന്ത്രിമാരിൽ മൂന്നിൽ രണ്ടും കോടിപതികൾ

ന്യൂഡൽഹി: പിണറായി മന്ത്രിസഭയിലെ 20 പേരിൽ മൂന്നിൽ രണ്ടും (65 ശതമാനം) കോടിപതികൾ. മന്ത്രിമാരുടെ ശരാശരി ആസ്തി 2.55 കോടി രൂപ. താനൂരിൽ ജയിച്ച വി. അബ്ദുറഹ്മാൻ ഏറ്റവും സമ്പന്നൻ; സ്വത്ത് 17.17 കോടി. ചേർത്തലയെ പ്രതിനിധാനം ചെയ്യുന്ന പി. പ്രസാദാണ് ആസ്തിയിൽ പിന്നിൽ; 14.48 ലക്ഷം.നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങൾ പരിശോധിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കേരള ഇലക്ഷൻ വാച്ച് എന്നിവയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്.

എട്ടു മന്ത്രിമാർക്ക് വിദ്യാഭ്യാസം എട്ടു മുതൽ 12ാം ക്ലാസ് വരെ. 12 പേർ ബിരുദമോ അതിനു മുകളിലോ പാസായവർ. 13 പേരുടെ പ്രായം 41- 60. ഏഴു പേർ 61- 80. 12 മന്ത്രിമാർ ക്രിമിനൽ കേസു നേരിടുന്നവരാണെന്നും ഇതിൽ അഞ്ചു പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിലെ വിവരപ്രകാരം തയാറാക്കിയ പഠനത്തിൽ പറഞ്ഞു.

Tags:    
News Summary - Two-thirds of ministers are millionaires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.