ചങ്ങനാശ്ശേരി: മണിമലയാറ്റില്‍ മല്ലപ്പള്ളി വായ്പ്പൂര് ശാസ്താംകുടി തൂക്കുപാലം കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചങ്ങനാശ്ശേരി പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇലഞ്ഞിപ്പറമ്പില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യെൻറ മകന്‍ സച്ചിന്‍ മാര്‍ട്ടിന്‍ (19), ചങ്ങനാശ്ശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര റൂബിനഗര്‍ പുതുപ്പറമ്പില്‍ പി.കെ. സുരേഷിെൻറ മകന്‍ ആകാശ് സുരേന്ദ്രന്‍ (19) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്കാണ് സുഹൃത്തുക്കളായ 13 പേർ ചേര്‍ന്ന് ബൈക്കില്‍ പുറപ്പെട്ടത്. 3.30ഓടെ തൂക്കുപാലം കടവിൽ എത്തിയ സച്ചിനും ആകാശും കുളിക്കാനിറങ്ങി. മറ്റുള്ളവര്‍ കരയിലിരുന്നു. ഇവര്‍ ഇരുവരും ആറിെൻറ നടുവിലേക്ക് നീന്തിപ്പോയതായി സുഹൃത്തുക്കള്‍ പറയുന്നു. ആകാശ് മണൽവാരിയ കുഴിയിൽപെട്ടു.
രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സച്ചിനും മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളം െവച്ചതിനെത്തുടർന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ മുങ്ങിയെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് സച്ചിന്‍ മാര്‍ട്ടിൻ. മാതാവ്: സുനി. സഹോദരി: സൗമ്യ. പത്തനംതിട്ട മൗണ്ട് സീയോന്‍ കോളജ് ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥിയാണ് ആകാശ്. മാതാവ്: ഗീത. സഹോദരിമാര്‍: ശ്രുതി, പൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.