െകാച്ചി: ടൂ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിക്കുന്ന കാര്യം സർക്കാർ നിയമപരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ അനുവദിക്കാനുള്ള 2017ലെ മദ്യനയം ചോദ്യംചെയ്ത് കേരള ബാർ ഹോട്ടൽസ് അസോസിയഷൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. എക്സൈസ് കമീഷണർക്ക് അസോസിയേഷൻ നൽകിയ നിവേദനത്തിൽ നിയമപരമായ തീരുമാനമെടുക്കണമെന്നാണ് കോടതിയുടെ നിർദേശം. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്കുകൂടി ബാർ അനുവദിക്കാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ തങ്ങൾക്കും അനുമതി നൽകണമെന്നും അല്ലാത്തപക്ഷം നടപടി വിവേചനപരമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
ത്രീ സ്റ്റാറും അതിന് മുകളിലുള്ള ഹോട്ടലുകൾക്കും മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്നാണ് നയമെന്നും ടൂ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ അനുവദിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. 2014 മാർച്ച് 31ന് ബാർ ലൈസൻസ് ഉണ്ടായിരുന്ന ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചത്. മദ്യവിൽപന മൗലികാവകാശമല്ല. സ്വേച്ഛാപരമാകാത്തിടത്തോളം സർക്കാർ നയത്തിൽ കോടതികൾക്ക് ഇടപെടാനുമാകില്ല. ടൂ സ്റ്റാറിന് താഴേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേെണ്ടന്ന് 2002ൽതന്നെ തീരുമാനിച്ചിരുന്നതാണ്. ഇവർക്ക് സ്റ്റാർ പദവി ഉയർത്താൻ 2010 വരെ സമയം നൽകിയിരുന്നു.
ഹരജിക്കാർ എക്സൈസ് കമീഷണർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ചട്ടവിരുദ്ധമായി ഒന്നും ചെയ്യാൻ കഴിയില്ല. നിയമാനുസൃതമായി നടപ്പാക്കാനാവുന്ന ആവശ്യമല്ല നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. ത്രീ സ്റ്റാറിന് താഴെ ആർക്കും ബാറിന് അനുമതി നൽകിയിട്ടില്ലാത്തതിനാൽ വിവേചനം കാട്ടിയെന്ന ആരോപണം നിലനിൽക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. സർക്കാറിെൻറ വിശദീകരണം രേഖപ്പെടുത്തിയാണ് കോടതി നിവേദനം പരിഗണിച്ച് നിയമപരമായി തീർപ്പാക്കാൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.