തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തിൽ വരവിനിടെ മരം വീണ് രണ്ടുപേർ മരിച്ചു. 25ലേറെ പേർക്ക് പരിക്കേറ്റു. തിരുവമ്പാടി ദേവസ്വം അംഗം നടത്തറ സ്വദേശി രമേശൻ, തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണൻ എന്നിവരാണ് മരിച്ചത്. രാത്രി 12ഓടെയാണ് സംഭവം. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ പൊലീസുകാരുമുണ്ട്.
തിരുവമ്പാടി ദേവസ്വത്തിെൻറ രാത്രി പൂരത്തിെൻറ ഭാഗമായുള്ള മഠത്തിൽ വരവിനിടെ പഞ്ചവാദ്യക്കാരുടെമേൽ ആൽമരത്തിെൻറ വലിയ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. മരത്തിെൻറ ഭാഗം വീണയുടൻ കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ ഭയന്നോടിയത് പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു.
ഗുരുതര പരിക്കേറ്റ എട്ടുപേർ വിവിധ ആശുപത്രികളിലാണ്. ആൽമരം വൈദ്യുതി ലൈനിന് മുകളിലേക്കാണ് വീണത്. മരം മുറിച്ചുമാറ്റി. പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.
കോവിഡ് വ്യാപന നിയന്ത്രണത്തിെൻറ ഭാഗമായി പൂരാഘോഷത്തിന് ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാൽ മഹാദുരന്തം ഒഴിവായി. സംഭവം നടന്നയുടൻ കലക്ടർ എസ്. ഷാനവാസും പൊലീസ് കമീഷണർ ആർ. ആദിത്യയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് അംഗങ്ങളും ഉണ്ടായിരുന്നു. അപകടത്തിെന്റ പശ്ചാത്തലത്തിൽ വെടിക്കെട്ട് ആഘോഷമായി നടത്തില്ലെന്ന് കലക്ടർ ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. വെടിക്കോപ്പുകൾ പൊട്ടിച്ച് തീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.