തൃശൂര്‍: ‘യതീഷ്ചന്ദ്രയെ ഡല്‍ഹിക്ക് വിളിപ്പിച്ചതുമില്ല, കേന്ദ്രം തൃശൂര്‍ വന്ന് കൈകൊടു ക്കുകയും ചെയ്തു’ -സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി നേതാക്കളെ കളിയാക്കി ‘ട്രോൾ’ നിറയുകയാ ണ്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദിക്ക് കുട്ടനെ ല്ലൂർ ഹെലിപ്പാഡിൽ കൈകൊടുത്ത് സ്വീകരിക്കുന്ന യതീഷ്ചന്ദ്രയുടെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി നേതാക്കളെ പരിഹസിച്ച് ൈകയടി നേടുന്നത്. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി യതീഷ്ചന്ദ്രയും ചിത്രം പങ്കുെവച്ചിട്ടുണ്ട്.
നിലക്കലില്‍ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായുള്ള കൊമ്പുകോർക്കലിൽ യതീഷ്ചന്ദ്രക്കെതിരായ പ്രതിഷേധത്തിലായിരുന്നു ബി.ജെ.പി നേതാക്കൾ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ യതീഷ്ചന്ദ്രയെ തൃശൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ തങ്ങൾക്ക് ദണ്ഡ ഉപയോഗിക്കാൻ അറിയാമെന്നും മറ്റുമുള്ള ഭീഷണികളും ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നും തൊപ്പി തെറിപ്പിക്കുമെന്നും ഒക്കെയുമായിരുന്നു അവകാശവാദങ്ങൾ.
എന്നാൽ, മാസം പിന്നിട്ടിട്ടും നേതാക്കളുടെ അവകാശവാദങ്ങളൊന്നും ഫലംകണ്ടില്ല. എന്നാല്‍, യുവമോർച്ച സമ്മേളനത്തിന് പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോൾ സ്വീകരിക്കുന്നതുൾപ്പെടെ വേദിയുടെ സുരക്ഷയുടെ പ്രധാന ചുമതലയും യതീഷ്ചന്ദ്രക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.