പുരാവസ്തു മ്യൂസിയങ്ങൾ തുറക്കുന്നില്ല; ജോലി പോകുമെന്ന ആശങ്കയിൽ ജീവനക്കാർ

തിരുവനന്തപുരം: ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യക്കു കീഴിലെ പല സ്ഥാപനങ്ങളും ഇതിനകം തുറന്നിട്ടും സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലുള്ള മ്യൂസിയങ്ങളും സംരക്ഷിത സ്ഥാപനങ്ങളും അടഞ്ഞുതന്നെ. സ്ഥാപനങ്ങൾ തുറക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഒരു കൂട്ടം ജീവനക്കാർ.

പുരാവസ്തു വകുപ്പിനു കീഴിൽ 15 ഒാളം മ്യൂസിയങ്ങളും ആരാധനാലയങ്ങൾ ഉൾപ്പെടെ 176 സംരക്ഷിത സ്മാരകങ്ങളുമാണുള്ളത്. ഇതിലൂടെ പ്രതിമാസം 20 മുതൽ 25 ലക്ഷം രൂപവരെ വരുമാനമുണ്ട്. ഇത് മൂന്നുമാസത്തിലേറെയായി നിലച്ചിരിക്കുകയാണ്. 

ആരാധനാലയങ്ങൾ തുറന്നതുപോലെ മാനദണ്ഡങ്ങൾ പാലിച്ച് പുരാവസ്തു വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഗൈഡുകളായി പ്രവർത്തിക്കുന്ന അമ്പതിലധികം പേരാണ് ജോലി നഷ്ടമാകുമെന്ന ആശങ്കയിലുള്ളത്.

ബിരുദാനന്തര ബിരുദം ഉൾപ്പെടെയുള്ള ഇൗ ജീവനക്കാരെ ഉപയോഗിച്ച് കോവിഡ് കാലത്ത് വിവരശേഖരണം, രജിസ്റ്ററുകൾ തയാറാക്കൽ, ഗാലറി ശുചീകരണം തുടങ്ങിയവയെല്ലാം വകുപ്പ് നടത്തിയിരുന്നു. 

ആറു മാസത്തെ കാലാവധിയിലാണ് ഇവരുടെ നിയമനം. കരാർ കാലാവധി ഇൗമാസം അവസാനിക്കും. ശുചീകരണം, പൂന്തോട്ട പരിപാലനം ഉൾപ്പെടെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരായ ജീവനക്കാരും പ്രതിസന്ധിയിലാണ്. ഇക്കാര്യത്തിൽ സർക്കാറിെൻറ തീരുമാനമാണ് നിർണായകം.

Tags:    
News Summary - museum's didnt open, staff fear job loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.