തിരുവനന്തപുരം: രോഗികൾക്ക് ഇരുട്ടടിയായി റീജനൽ കാൻസർ സെൻററിൽ രക്ത യൂനിറ്റിന ് കുത്തനെ നിരക്ക് കൂട്ടി. 310 രൂപയായിരുന്ന ഒരു യൂനിറ്റിെൻറ വില 1720 ആയാണ് വർധിപ്പിച്ചത്. പ്രതിദിനം ഒരു രോഗിക്ക് മാത്രം അഞ്ച് യൂനിറ്റ് വരെ രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് നിരക്കുവർധന കനത്ത പ്രഹരമാകുന്നത്.
സാമ്പത്തികസ്ഥിതിയനുസരിച്ച് വിവിധ കാറ്റഗറിയായി തിരിച്ചാണ് ആർ.സി.സിയിൽ ചികിത്സനിരക്ക് നിശ്ചയിക്കുക. ഇതിൽ ദരിദ്രരും സാധാരണക്കാരുമുൾെപ്പടെ കാറ്റഗറിക്കാർക്ക് 1500 രൂപയോളം നൽകി വേണം ഒരു യൂനിറ്റ് രക്തം വാങ്ങാൻ. നിരക്ക് നിശ്ചയിച്ചിട്ട് പത്ത് വർഷമായി, അനുബന്ധ സാമഗ്രികൾക്കെല്ലാം വിലകൂടി തുടങ്ങിയ കാരണങ്ങളാണ് നിരക്ക് വർധനക്ക് കാരണമായി അധികൃതർ പറയുന്നത്.
പ്രതിദിനം 200 മുതൽ 250 യൂനിറ്റ് വരെ രക്തമാണ് ആർ.സി.സിയിൽ ആവശ്യമായി വരുന്നത്. പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, ശ്വേതരക്താണുക്കൾ എന്നീ ഘടകങ്ങൾ വേർതിരിച്ച് സൂക്ഷിക്കുന്ന അത്യാധുനിക ബ്ലഡ് ബാങ്കാണ് ആർ.സി.സിയിേലത്. കീമോക്ക് വിധേയമാകുന്ന രോഗികളിൽ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുത്തനെ കുറയുന്നത് ശാരീരികാസ്വസ്ഥതയുണ്ടാക്കും. ഇത് പരിഹരിക്കുന്നതിന് ആറ് യൂനിറ്റ് വരെ രക്തം ആവശ്യമായി വരും. 70 മുതൽ 100 യൂനിറ്റ് വരെ േപ്ലറ്റ്ലെറ്റുകളാണ് പ്രതിദിനം രക്തബാങ്കിൽനിന്ന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.