നെടുമ്പാശ്ശേരി: ശബരിമല ദർശനം നടത്താതെ മടങ്ങി പോകണമോയെന്ന കാര്യത്തിൽ വൈകീട്ട് ആറരയോടെ തീരുമാനം അറിയിക്കുമെന്ന് തൃപ്തി ദേശായി. മടങ്ങിപോയാലും കൂടുതൽ ഒരുക്കത്തോടെ തിരിച്ച് വരും. കേരളത്തിൽ ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ലിംഗസമത്വത്തിനായാണ് തെൻറ പോരാട്ടമെന്നു തൃപ്തി വ്യക്തമാക്കി. പൊലീസുമായും ആലുവ തഹസിൽദാരുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തൃപ്തി ദേശായിയുെട പുതിയ നിലപാട്.
അതിനിടെ തൃപ്തിയുടെ പൂണെ ധനക്വാഡയിലെ വീട്ടിലേക്ക് പ്രതിഷേധ നാമജപയാത്ര നടത്തണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ കർമസമിതിയുടെ പേരിൽ വാട്സ് ആപ് െമസേജ് പ്രചരിക്കുന്നുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് പ്രതിഷേധ പരിപാടി നടത്തണമെന്നാണ് ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.