പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: ആശുപത്രിയിലേക്ക് മാറ്റും മുമ്പ് ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആദിവാസി യുവതി വീട്ടിൽ പ്രസവിച്ചു. പെരിന്തൽമണ്ണ താഴേക്കോട് അരക്കുപറമ്പ് മാട്ടറ ആദിവാസി കോളനിയിലെ ശോഭയാണ് (26) പെൺകുഞ്ഞിന് ജന്മം നൽകിയത്.
ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പ്രസവവേദനയെ തുടർന്ന് വീട്ടുകാർ ട്രൈബൽ പ്രമോട്ടർ മണികണ്ഠൻ വഴി കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
സന്ദേശം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് പി. ഫഹദ് അലി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പി. സജീർ എന്നിവർ കോളനിയിലെത്തിയെങ്കിലും യുവതി പ്രസവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.