വരാപ്പുഴ കസ്റ്റഡി മരണം: എസ്.പി എ.വി. ജോർജിനെ സ്ഥലംമാറ്റി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ സ്ഥലംമാറ്റി. തൃശൂര്‍ പൊലീസ് അക്കാദമിയിലേക്കാണ് സ്ഥലംമാറ്റം. തൃശൂർ സിറ്റി പൊലീസ് കമീഷണർ രാഹുല്‍ ആര്‍.നായര്‍ക്ക് എസ്.പിയുടെ അധിക ചുമതല നൽകി. വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി മരണക്കേസിലെ പ്രതികള്‍ എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളാണ്. എസ്.പി എ.വി. ജോർജിനെതിരെ ശ്രീജിത്തിെൻറ ബന്ധുക്കളും െപാലീസുകാരും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

എസ്.പിക്കെതിരെ ഉയർന്ന ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് എ.വി. ജോർജിനെ മാറ്റിയത്. വരാപ്പുഴ കസ്റ്റഡി‍ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറൽ എസ്.പിയുടെ ടൈഗർ ഫോഴ്സിനെ(ആർ.ടി.എഫ്) പിരിച്ചുവിട്ടിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗർഫോഴ്സ് അംഗങ്ങളായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നായിരുന്നു നടപടി.ടൈഗർഫോഴ്സിനെതിരെ മുമ്പ് ഇൻറലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. നേരത്തെ പരിശീലന ചുമതലയിൽ ജോർജ് തൃശൂര്‍ പൊലീസ് അക്കാദമിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. 


സ്ഥലംമാറ്റം വിവാദങ്ങൾ മുറുകുന്നതിനിടെ
വരാപ്പുഴയിൽ കസ്റ്റഡി മർദനത്തിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ റൂറൽ എസ്.പി എ.വി. ജോർജിനെ സ്ഥലം മാറ്റിയത് വിവാദങ്ങൾ മുറുകുന്നതിനിടെ. എസ്.പി രൂപവത്കരിച്ച ‘റൂറൽ ടൈഗർ ഫോഴ്സി’നെതിരെ ആക്ഷേപങ്ങൾ ശക്തമായത് ശ്രീജിത്തിെൻറ മരണത്തെ തുടർന്നായിരുന്നെങ്കിലും മുമ്പുതന്നെ സേനയിൽ ഇതിനോടുള്ള എതിർപ്പ് നിലനിന്നിരുന്നു.വീടുകയറി ആക്രമണത്തെ തുടർന്ന് വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ക്വാഡിലെ അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. തുടർന്നുണ്ടായ മർദനമാണ് ശ്രീജിത്തിെൻറ മരണത്തിനിടയാക്കിയത്. ഇതോടെ ശ്രീജിത്തിെൻറ ഭാര്യയും മാതാപിതാക്കളുമടക്കം എസ്.പിക്കെതിരെ രംഗത്ത് വന്നിരുന്നു. ആർ.ടി.എഫ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമായപ്പോഴും അവരെ തള്ളാതെ യഥാര്‍ഥ പ്രതികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന ന്യായീകരണമാണ് എസ്.പി നടത്തിയത്.

ആർ.ടി.എഫ് അംഗങ്ങളുടെ മര്‍ദനത്തെത്തുടര്‍ന്നാണ് ശ്രീജിത്ത് മരണപ്പെട്ടതെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതോടെ ജോര്‍ജിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇദ്ദേഹം റൂറൽ എസ്.പിയായി തുടരുന്ന സാഹചര്യത്തിൽ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതോടെയാണ് തൃശൂർ പൊലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റം ഉണ്ടായത്. സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിെൻറ നിർദേശപ്രകാരമാണ് ആർ.ടി.എഫ് അംഗങ്ങൾ ശ്രീജിത്തിെന വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, എസ്.പിയുടെ കീഴിലുള്ള സ്ക്വാഡിന് നിർദേശം നൽകാൻ സി.ഐക്ക് കഴിയുമോയെന്ന ചോദ്യം ഇതോടൊപ്പം ഉയരുന്നുണ്ട്. കേസിൽ ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം പ്രധാനമായും എസ്.പിെയ ലക്ഷ്യമിട്ടുള്ളതായിരുന്നു.

രാഷ്ട്രീയ സമ്മർദത്താൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകിയത് എസ്.പിയാണെന്ന് പറയുന്നു. ഉന്നത സമ്മർദത്തിെൻറ ഫലമായാണ് അവധിയിലായിരുന്നിട്ടും എസ്.ഐ ജി.എസ് ദീപക് രാത്രി തന്നെ സ്റ്റേഷനിലെത്തിയത്. സി.ഐക്കും തുടർന്ന് എസ്.ഐക്കും നിർദേശം ലഭിച്ചത് റൂറൽ എസ്.പിയിൽ നിന്നാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി കേസുകളിൽ അമിതവും അനാവശ്യവുമായ താൽപര്യത്തോടെ ഇടപെടൽ നടത്തിയെന്ന ആക്ഷേപം ജോർജിനെതിരെ നിലവിലുണ്ട്. എന്നാൽ, സ്ഥലം മാറ്റത്തിെൻറ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് എ.വി. ജോർജ് പറഞ്ഞു. റൂറൽ എസ്.പിയുടെ കീഴിലുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് കീഴിൽ നാലു ഉദ്യോഗസ്ഥർ മാത്രമല്ലെന്നും എറണാകുളം റൂറലിൽ ആയിരക്കണക്കിന് പൊലീസുകാർ ഉണ്ടെന്നുമായിരുന്നു ജോർജിെൻറ മറുപടി.

Tags:    
News Summary - Trasfer to Aluva Rural s p a v geoge-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.