തിരൂര്‍: 1994ൽ ആര്.എസ്.എസ് പ്രവര്ത്തകന് തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിൽ. മലപ്പുറം കൊളത്തൂര്‍ ചെമ്മലശ്ശേരി പൊതുവകത്ത് ഉസ്മാന് (51), തൃശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ ് തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിലെ ക്രൈംബ്രാഞ്ച് സംഘം അറസ് റ്റ് ചെയ്തത്. ഇവര്‍ ജംഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായിരുന്നുവെന്ന് ഡിവൈ.എസ്.പി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കേസിൽ കഴിഞ്ഞദിവസം തൃശൂര്‍ സ്വദേശി മുഹിയുദ്ദീൻ അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ കൊളത്തൂരിൽ നടന്ന കൊലപാതകവും സെയ്തലവി അന്‍വരി എന്നയാളുടെ നേതൃത്വത്തില്‍ സംഘടന നടത്തിയതായി പ്രതികള്‍ സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 1995ല്‍ ബി.ജെ.പി നേതാവ് മോഹനചന്ദ്രന് കൊളത്തൂർ ചെമ്മലശ്ശേരിയിലുണ്ടായ അപകടത്തിൽ മരിച്ചത് ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ കൊലപാതകമാണെന്നാണ് പ്രതികള്‍ വെളിപ്പെടുത്തിയത്. തൊഴിയൂര്‍ സുനില്‍ കേസിലും ഈ കേസിലും ഉള്‍പ്പെട്ട ജീപ്പ് കസ്റ്റഡിയിലെടുത്തു.
ഉസ്മാന് ജംഇയത്തുല്‍ ഇഹ്സാനിയ സ്ഥാപക നേതാവും സജീവ പ്രവര്‍ത്തകനുമായിരുന്നു. 1995ല്‍ വാടാനപ്പള്ളി രാജീവ് വധക്കേസില്‍ പ്രതിയാവുകയും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ഇയാൾ ഹൈകോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. രാജീവ് വധത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന ശേഷം 1997ല്‍ കോടതിയില്‍ കീഴടങ്ങി. കൊളത്തൂരില്‍ ഒളിവില്‍ കഴിയവേയാണ് പിടിയിലായത്.
യൂസഫലിയും രാജീവ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്നിരുന്നു. 2018ല്‍ മുംബൈയിൽ ലുക്കൗട്ട് നോട്ടീസ് പ്രകാരം അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. സുനില്‍ വധക്കേസിെൻറ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ യൂസഫലി മറ്റൊരു വീട്ടില്‍ ഒളിവില്‍ കഴിയവേയാണ് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന് ജെ. തച്ചങ്കരിയുടെ നിർദേശപ്രകാരം മോഹനചന്ദ്രന് വധക്കേസ് പുനരന്വേഷിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു. കേസന്വേഷണത്തില്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിജു, എ.എസ്.ഐ അജിത്കുമാര്‍, എസ്.സി.പിഒമാരായ വിനോദ്കുമാര്‍, ജയപ്രകാശ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.