തൃശൂർ: ഗവ. മെഡിക്കൽ കോളജിൽ ആംബുലൻസിൽ നിന്ന് തലകീഴായി ഇറക്കിയ രോഗി മരിച്ച സംഭവത്തിൽ ഫോറൻസിക് വിശദാംശങ്ങളടങ്ങിയ പുതിയ റിപ്പോർട്ട് ജില്ല പൊലീസ് മേധാവി ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മരിച്ചയാളുടെ പേരോ മരണകാരണമോ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് സൂപ്രണ്ടും സമർപ്പിച്ച റിപ്പോർട്ടുകളിൽ ഇല്ലെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.
കേസ് ജൂൺ 22ന് തിരുവനന്തപുരത്ത് പരിഗണിക്കും. സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് പങ്കില്ലെന്നാണ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മരണവുമായി ബന്ധപ്പെട്ട് രണ്ട് ൈക്രം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.