എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറി കാറിടിച്ച് മരിച്ചു

കൊടുങ്ങല്ലൂർ: ആയുഷ് പദ്ധതി യോഗത്തിൽ പെങ്കടുക്കാൻ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ എടവിലങ്ങ് പഞ്ചായ ത്ത് സെക്രട്ടറി ആലപ്പുഴയിൽ കാറിടിച്ച് മരിച്ചു. മാള കൊച്ചുകടവ് വേലംപറമ്പിൽ മുഹമ്മദിെൻറയും നബീസയുടെയും മകൻ വി.എം. സഹീറാണ് (55) മരിച്ചത്. റോഡരികിൽ വാഹനം നിർത്തി പള്ളിയിലേക്ക് പോകാൻ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന ്നതിനിെട അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സഹീറിനെ തൊട്ടടുത്ത ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. വണ്ടാനം നീർക്കുഴി വളഞ്ഞവഴി ഇബാബ് പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചയാണ് അപകടം.

പഞ്ചായത്ത് പ്രസിഡൻറ് എ.പി. ആദർശ്, സ്ഥിരം സമിതി ചെയർമാൻ എം.ജി. അനിൽകുമാർ, ഡ്രൈവർ അഫ്സൽ എന്നിവർക്കൊപ്പമാണ് സഹീർ തിരുവനന്തപുരത്തേക്ക് പോയത്. പള്ളിക്കടുത്ത് കാർ നിർത്തി നമസ്കരിക്കാൻ പോയ സഹീറിനെ കാത്ത് കൂടെയുള്ളവർ കാറിൽ ഇരിക്കുകയായിരുന്നു. റോഡിൽ ഒരാൾ കിടക്കുന്നതും ആളുകൾ കൂടിനിൽക്കുന്നതും ശ്രദ്ധയിൽപെട്ട് ചെന്നുനോക്കിയപ്പോൾ ചോരയിൽ കുതിർന്ന സഹീറിനെയാണ് കണ്ടത്. ഉടൻ ഇവരുടെ കാറിൽതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെപോയി. പിന്നീട് വാഹനം അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്രെ.

പോസ്റ്റ്മോർട്ടവും മറ്റുനടപടിയും പൂർത്തിയാക്കി വൈകീട്ട് മൂേന്നാടെ എടവിലങ്ങിൽ കൊണ്ടുവന്ന മൃതദേഹം പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടിൽ കൊണ്ടുവന്നു. രാത്രിയോടെ കൊച്ചുകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നാലുവർഷമായി സഹീർ എടവിലങ്ങ് പഞ്ചായത്ത് സെക്രട്ടറിയാണ്. ഭാര്യ: റഹ്മത്ത് (ഹെഡ് നഴ്സ്, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി). മക്കൾ: റംസി, മുഹമ്മദ് അസ്ലം. മരുമകൻ: മുഹ്സിൻ.

Tags:    
News Summary - Thrissur Edanalangu Panchayat Secretary in Ambalapuzha -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.