ചാലക്കുടി: വർഷങ്ങൾക്കുമുമ്പ് യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കുതിരാൻ മലയിൽ തള്ളി യതടക്കം 25 കേസുകളിലെ പ്രതിയായ കോപ്ലിപ്പാടം ഹരി (47) അറസ്റ്റിൽ. ആളുകളെ മയക്കാൻ വിരുത നായതിനാൽ അരിങ്ങോടർ ഹരി എന്നും അറിയപ്പെടുന്നു. രണ്ടു പതിറ്റാണ്ടുമുമ്പ് മോഷണം, പിടി ച്ചുപറി, യാത്രക്കാരെ കൊള്ളയടിക്കൽ, വധശ്രമം, കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായി കേരള, തമിഴ്നാട് പൊലീസിന് തലവേദന സൃഷ്ടിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ഹരി.
പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അതിസാഹസികമായാണ് പൊലീസ് ഹരിയെ പിടികൂടിയത്. പിടിയിലായപ്പോൾ ചെങ്ങമനാട് സ്വദേശി മോഹനൻ എന്ന വിലാസം നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. പ്രമാദമായ കേസിൽ ചോദ്യം ചെയ്യാൻ ഇയാളെ പാലക്കാട് പൊലീസിനു കൈമാറി.
2003ൽ വെള്ളിക്കുളങ്ങരയിൽ െവച്ച് തോക്കു കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും അതേ വർഷം പാലക്കാട് നെന്മാറയിൽ വഴിയാത്രക്കാരനെ സംഘം ചേർന്ന് ആക്രമിച്ച് മൃതപ്രായനാക്കി പണവും മറ്റും തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുണ്ട്. 2004ൽ ഹരിയുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം കവർന്നു. തമിഴ്നാട് വെല്ലൂരിൽ ഹരിയും കൂടെയുള്ള യുവതിയും ചേർന്ന് ഒരു വീട്ടിലെ മുഴുവൻ പേരെയും ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകി കൊള്ളയടിച്ചതിനും ഇതിനടുത്ത വീട്ടിലെ കാറുമായി രക്ഷപ്പെട്ടതിനും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.