തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് ശ്രീകാര്യം മുൻ എസ്.എച്ച്.ഒ അഭിലാഷ് ഡേവിഡ്, പീഡനക്കേസിൽ ഉൾപ്പെട്ടതിന് ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റെജി ഡേവിഡ്, നന്ദാവനം എ.ആർ ക്യാമ്പിലെ ഡ്രൈവർ ഷെറി എസ്. രാജിനെയുമാണ് പിരിച്ചുവിട്ടത്.
അരുവിക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ വയോധികയെ മർദിച്ച കേസിലും ഉൾപ്പെട്ടതിനാണ് ഷെറി എസ്. രാജിനെതിരെ നടപടി എടുത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണറുടേതാണ് നടപടി. മൂവരിൽനിന്നും നേരത്തെ വിശദീകരണം തേടിയിരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതികളാകുകയും ഗുണ്ടാ ബന്ധം തുടരുകയും ചെയ്യുന്ന പൊലീസുകാർക്കെതിരെയുള്ള നടപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.