കോഴിക്കോട് തൊണ്ടയാട് ഭാഗത്ത് തകർന്ന കെട്ടിടം പൊലീസ് പരിശോധിക്കുന്നു
കോഴിക്കോട്: തൊണ്ടയാട് കെട്ടിട നിർമാണത്തിനിടെ വലിയ സ്ലാബ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. തമിഴ്നാട് വിൽപുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ച് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. അപകട ദിവസം തമിഴ്നാട് സ്വശേദികളായ കാർത്തിക്, സലീംഖാൻ എന്നിവർ മരിച്ചിരുന്നു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റിരുന്നു. നിലവിൽ തങ്കരാജ്, ദീപാനന്ദ് എന്നിവർ ചികിത്സയിലുണ്ട്.
കൂറ്റൻ സ്ലാബുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിച്ചതാണ് മരണത്തിനിടയാക്കിയത്. അഗ്നിശമനസേന കട്ടർ ഉപയോഗിച്ച് സ്ലാബ് പൊട്ടിച്ചാണ് തൊഴിലാളികെള പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കൂടുതൽ തൊഴിലാളികൾ സ്ഥലത്തില്ലാഞ്ഞതാണ് വൻദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു.
സ്ലാബിന് അടിയിൽ ഉറപ്പിച്ചിരുന്ന തൂൺ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് റവന്യൂ വിഭാഗം റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.