കോട്ടയം: നീണ്ട ഇടവേളക്കുശേഷം റബർ വില 180ന് െതാട്ടരികിൽ. 2013 ജൂലൈയിൽ കിലോക്ക് 196 രൂപവരെ എത്തിയശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണിപ്പോൾ വ്യാപാരം. ആർ.എസ്.എസ് നാലാം ഗ്രേഡിന് വ്യാഴാഴ്ച കോട്ടയത്ത് 179.50 രൂപയായിരുന്നു റബർ ബോർഡ് വില. ആർ.എസ്.എസ് അഞ്ചിന് 177.50 രൂപയും. കഴിഞ്ഞ ദിവസെത്തക്കാൾ ഒരുരൂപയുടെ വർധനയാണ് വ്യാഴാഴ്ചയുണ്ടായത്. റബർ ബോർഡ് വിലെയക്കാൾ കുറഞ്ഞ നിരക്കിലാണ് കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുന്നതെന്നതിനാൽ 174.50 രൂപക്കായിരുന്നു കോട്ടയത്ത് കച്ചവടം.
ഓണക്കാലത്ത് വില ഉയർന്നത് കർഷകർക്കും ആഹ്ലാദം പകരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് റബർ ഇറക്കുമതി കുറഞ്ഞതും ടയർ ഉൽപാദനം വർധിച്ചതുമാണ് വില ഉയരാൻ പ്രധാന കാരണം. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് ഉൽപാദനം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഇത് മറികടക്കാൻ വ്യവസായികൾ ഇറക്കുമതിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെയ്നർ ക്ഷാമംമൂലം വിജയിച്ചിട്ടില്ല. മുൻ കാലങ്ങളിൽ വില ഉയരുേമ്പാൾ വിപണിയിൽനിന്ന് വിട്ടുനിന്ന് വിലയിടിക്കുകയായിരുന്നു റബർ കമ്പനികളുടെ പതിവ്.
എന്നാൽ, വാഹന വിൽപന വർധിച്ചതോടെ ടയറിെൻറ ആവശ്യകത കൂടി. ഇതോടെ ആഭ്യന്തര വിപണിയിൽനിന്ന് കൂടുതലായി റബർ വാങ്ങാൻ ഇവർ നിർബന്ധിതരായി. ഇതാണ് ജൂലൈ അഞ്ച് മുതലാരംഭിച്ച തുടർച്ചയായ വിലക്കയറ്റത്തിന് കാരണം. ക്രമമായി ഉയർന്ന ആർ.എസ്.എസ് നാലാം ഗ്രേഡിെൻറ വില കഴിഞ്ഞ 13ന് 178 പിന്നിട്ടു.
ഈ വർഷത്തെ റെക്കോഡ് വിലയായിരുന്നു ഇത്. വൻതോതിൽ ഇറക്കുമതി നടക്കാതിരുന്നാൽ വില 200ലേക്ക് എത്തുമെന്നാണ് ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടൽ. ഈ വർഷംതന്നെ 200 കടക്കുമെന്നാണ് റബർ േബാർഡും പ്രതീക്ഷിക്കുന്നത്. അതിനിടെ, കണ്ടെയ്നർ ക്ഷാമത്തിന് ഉടൻ പരിഹാരമാകാൻ സാധ്യതയില്ലാത്തതിനാൽ ഇറക്കുമതിക്ക് മറ്റുമാർഗങ്ങൾ വ്യവസായികൾ തേടുന്നതായാണ് സൂചന.
സ്വന്തം നിലക്ക് കപ്പൽ ചാർട്ടർ ചെയ്ത് റബർ കൊണ്ടുവരാൻ വ്യവസായികൾ സംയുക്തനീക്കം നടക്കുന്നതായും വിവരമുണ്ട്. ഇത് വിജയിച്ചാലും മൂന്ന് മാസത്തിനുശേഷമേ ചരക്കെത്തൂ. അതിനാൽ, ഉടൻ വില താഴേക്ക് പോകാൻ സാധ്യതയില്ല.
ഗ്ലൗസ് ഉൾപ്പെടെ ഉൽപന്നങ്ങൾക്ക് രാജ്യാന്തരതലത്തിൽ ഡിമാൻഡ് വർധിച്ചതോടെ ലാറ്റക്സ് വിലയും സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയായ 185 രൂപയിലെത്തിയിരുന്നു. ഒട്ടുപാൽ വിലയിലും വർധനയുണ്ട്. കിലോക്ക് 113 രൂപക്കാണ് കച്ചവടം.
വില ഉയർന്നതോടെ ചെറുകിട കർഷകരിൽ ഭൂരിഭാഗവും ഒട്ടുപാൽ ഉൽപാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ൈകയുറകൾക്ക് ആവശ്യം തുടരുന്നതിനാൽ ലാറ്റക്സിനുള്ള പ്രിയം സെപ്റ്റംബർ അവസാനം വരെ തുടർന്നേക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.