തിരുവനന്തപുരം: കല്ലമ്പലത്ത് ആംബുലൻസ് മോഷ്ടിച്ച് കടന്നുകളഞ്ഞ വിദ്യാർഥികളെ കോഴിക്കോട് നിന്ന് പൊലീസ് പിടികൂടി . കുടവൂർ മുസ് ലീം ജമാഅത്തിന്‍റെ ആബുലൻസുമായാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥികൾ കടന്നത്.
വിദ്യാർഥികളെ കാണാതായതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കുടവൂർ, കണ്ണ നെല്ലൂർ സ്വദേശികളായ പതിമൂന്ന്, പതിനാല് വയസ്സുള്ള വിദ്യാർഥികൾ ആംബുലൻസ് സ്റ്റാർട്ടാക്കി പോകുന്നത് കണ്ടെത്തിയത്.
സൈബർ സെൽ കുട്ടികളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ കോഴിക്കോട് നഗരത്തിലെത്തിയതായി വിവരം ലഭിക്കുകയായാരുന്നു. ഇവരെ കല്ലമ്പലം പൊലീസിന് സുരക്ഷിതമായി കൈമാറി. മോഷണമായിരുന്നില്ല ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസ് വർക്കല റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ശേഷമാണ് ഇവർ കോഴിക്കോടേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.