ആലപ്പുഴ: കോൺഫറൻസിങ് ആപ്ലിക്കേഷനായ 'വി-കൺസോൾ' ഉപയോഗിച്ച് കേരള ഹൈകോടതിയിൽ െവർച്വൽ വാദം കേൾക്കൽ ആരംഭിച്ചു.
ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തും ഉൾപ്പെടുന്ന ഡിവിഷൻ െബഞ്ചിെൻറ തിങ്കളാഴ്ച നടന്ന ആദ്യ സെഷൻ വിജയകരമായിരുന്നു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിെൻറ സിംഗിൾ െബഞ്ചും വി-കൺസോൾ െവർച്വൽ കോർട്ടിലാണ് നടന്നത്. ചൊവ്വാഴ്ച മൂന്ന് കോടതിയിൽ ഈ സംവിധാനം ഉപേയാഗിക്കും.
വെക്കേഷൻ കഴിഞ്ഞ് കോടതി പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ വ്യാപകമായി 'വി-കൺസോൾ െവർച്വൽ കോർട്ട്' ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേരള ഹൈകോടതി.
കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റും സൂമും പോലുള്ള മറ്റ് ടൂളുകൾ ആണ് ൈഹകോടതി ഇതുവരെ ഉപയോഗിച്ചിരുന്നത്.
എന്നാൽ, ഇവക്ക് കോടതി നടപടിക്രമങ്ങളിൽ ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നതിനാലാണ് ഇന്ത്യയുടെ തദ്ദേശീയ വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായി കേന്ദ്ര സർക്കാർ തെരഞ്ഞെടുത്ത 'വി- കൺസോൾ' ഉപയോഗിക്കാൻ ൈഹകോടതി തീരുമാനിച്ചത്. ഹൈകോടതിയുടെ മാർഗ നിർേദശങ്ങൾ അനുസരിച്ച് കോടതി നടപടിക്രമങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്ത് 'വി -കൺസോൾ െവർച്വൽ കോർട്ട്' എന്ന പുതിയ ഉൽപന്നം തയാറാക്കുകയായിരുന്നുവെന്ന് ടെക്ജെൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കേരള ഹൈകോടതിയിലെ പ്രവർത്തനം എങ്ങനെയെന്ന് അറിഞ്ഞ ശേഷം മധ്യപ്രദേശ്, കർണാടക ഹൈകോടതികൾ അത് സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്.
വി-കൺസോൾ െവർച്വൽ കോർട്ടിൽ ജഡ്ജിമാർക്കും പ്രോസിക്യൂട്ടർമാർക്കും അഭിഭാഷകർക്കും കോർട്ട് മാസ്റ്റർമാർക്കും പ്രത്യേക ലോഗിൻ സംവിധാനമുണ്ട്.
ഓരോ കേസ് വിളിക്കുമ്പോഴും അതിൽ നേരിട്ട് പങ്കെടുക്കേണ്ട അഭിഭാഷകരെ കോർട്ട് മാസ്റ്റർമാർ അവർക്ക് ലഭ്യമായ പ്രത്യേക ഇൻറർഫേസ് ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി കോടതിയിൽ പ്രവേശിപ്പിക്കുന്ന രീതിയിലാണ് 'വി-കൺസോൾ െവർച്വൽ കോർട്ട്' രൂപകൽപന ചെയ്തിട്ടുള്ളത്. മറ്റ് അഭിഭാഷകർക്ക് കേസ് വാദം നടക്കുന്നത് വീക്ഷിക്കാനുള്ള അവസരവും ഉണ്ട്. അനുവദിക്കപ്പെട്ട കോടതിനടപടി പൊതുജനങ്ങൾക്കും ആവശ്യമെങ്കിൽ തത്സമയം വീക്ഷിക്കാനും കഴിയും.
മുമ്പ് കേസ് വിളിക്കുന്നത് കൃത്യമായി അറിയാനാവാതെ ഓരോ കോടതിയിലേക്കും ഒാടി നടന്നിരുന്ന അഭിഭാഷകരെ സംബന്ധിച്ചിടത്തോളം പുതിയ സംവിധാനം ഏറെ സഹായകരമാണ്. ഒരിടത്ത് ഇരുന്ന് ഏത് കോടതി കേസ് വിളിച്ചാലും അതിൽ പ്രവേശിക്കാനാകും. കേസ് നടന്നുകൊണ്ടിരിക്കെ ജഡ്ജിമാർക്ക് സീക്രട്ട് റൂമിൽ പ്രവേശിച്ച് പരസ്പരം ചർച്ച നടത്താനുള്ള അവസരവും വി-കൺസോൾ െവർച്വൽ കോർട്ടിലുണ്ട്. അഭിഭാഷകർക്ക് എന്തെങ്കിലും കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തണമെങ്കിൽ അവ ഉന്നയിക്കാനും പുതിയ ടൂളിൽ പ്രത്യേകം സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.