തിരുവനന്തപുരം: ഇടതു കക്ഷികളിൽനിന്ന് വിട്ടുവരുന്നവർക്ക് നേരിട്ട് പാർട്ടി അംഗത്വവും ഉചിതമായ സ്ഥാനങ്ങളും നൽകാൻ സി.പി.ഐ. ബുധനാഴ്ചത്തെ സംസ്ഥാന നിർവാഹക സമിതിയിലാണ് തീരുമാനം. സി.പി.എം വിട്ടുവരുന്നവർക്ക് നേരിട്ട് അംഗത്വം നൽകുന്ന രീതി നേരത്തേ മുതൽ സി.പി.ഐ സ്വീകരിക്കുന്നുണ്ട്.
ഇത് മറ്റ് ഇടതുകക്ഷികൾക്ക് ആകെ ബാധകമാക്കാനാണ് പുതിയ തീരുമാനം. ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിൽ സമീപകാലത്തായി 17 പേർ സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. ഇത് ആലപ്പുഴ ജില്ല സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇടതുപാർട്ടികളിൽനിന്ന് കൂടുതൽ പേർ സി.പി.ഐയിലേക്ക് വരുന്ന സാഹചര്യം ചർച്ചയായത്.
സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ സി.പി.ഐയിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. സി.പി.എമ്മിൽനിന്ന് വരുന്ന പ്രവർത്തകർ അവർ അംഗമായ ഘടകങ്ങളുടേതിന് തുല്യമായ സ്ഥാനമാണ് സി.പി.ഐ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.