മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നപ്പോൾ

മുല്ലപ്പെരിയാറിൽനിന്ന് പുറത്തുവിടുന്ന ജലത്തിന്‍റെ അളവ് വർധിപ്പിച്ചു

കുമളി: വെള്ളിയാഴ്ച രാത്രി ഒമ്പത് മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും പുറത്തുവിടുന്ന ജലത്തിന്‍റെ അളവ് 275 ക്യുസെക്സ് കൂടി വർധിപ്പിച്ചു. നിലവിൽ 550 ക്യുസെക്സുള്ളത് 825 ക്യുസെക്സ് ആയാണ് ഉയർന്നത്.

ഇക്കാരണത്താൽ പെരിയാറിന്‍റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി.

മുല്ലപ്പെരിയാർ ഡാമിലെ പരമാവധി ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി സുപ്രീംകോടതി കഴിഞ്ഞദിവസം നിശ്ചയിച്ചിരുന്നു. മേൽനോട്ട സമിതിയുടെ ഈ ശിപാർശ അംഗീകരിക്കാൻ കേരളത്തോടും തമിഴ്നാടിനോടും കോടതി ആവശ്യപ്പെടുകയായിരുന്നു. 

ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്ന സ്പിൽവേയുടെ മൂന്ന്, നാല് ഷട്ടറുകൾ 0.35 മീറ്റർ ഉയർത്തിയിരുന്നു.

Tags:    
News Summary - The amount of water released from the Mullaperiyar has been increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.