കുമളി: സംസ്ഥാനം നടുങ്ങിയ തേക്കടി ബോട്ട് ദുരന്തത്തിന് 10 വർഷം തികയുമ്പോൾ കുറ്റപത്രം. ക േസ് അന്വേഷണം പ്രധാനികളിലേക്ക് നീങ്ങിയപ്പോൾ നിലച്ച അന്വേഷണം പിന്നീട് പലരെയും ഒഴി വാക്കിയാണ് പൂർത്തിയായതെന്നാണ് വിവരം.
തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് 2009 സെ പ്റ്റംബർ 30നാണ് കെ.ടി.ഡി.സിയുടെ ജലകന്യകയെന്ന ഇരുനില ബോട്ട് മറിഞ്ഞത്. അപകടത്തിൽ 45 വിനോദസഞ്ചാരികളാണ് മരിച്ചത്. മരിച്ചത് മുഴുവൻ മറ്റ് സംസ്ഥാനങ്ങളിലുള്ളവരായതിനാൽ അന്വേഷണം ഇഴഞ്ഞു. ആദ്യം ജുഡീഷ്യൽ അന്വേഷണവും തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ചു. റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിെൻറ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാറിനു നൽകിയെങ്കിലും നടപടിയുണ്ടായില്ല.
ബോട്ടിലെ ഡ്രൈവർ, ലാസ്കർ, ബോട്ട് ഇൻസ്പെക്ടർ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തു. ഐ.ജിയായിരുന്ന ശ്രീലേഖയുടെ മേൽനോട്ടത്തിൽ എസ്.പി വത്സനായിരുന്നു അന്വേഷണച്ചുമതല. ശരവേഗത്തിൽ മുന്നോട്ട് പോയ അന്വേഷണം ബോട്ട് വാങ്ങിയ കമ്പനിയിലും കരാറുകാരുടെ ഇടപാടുകളിലേക്കും നീങ്ങിയതോടെയാണ് സ്തംഭിച്ചത്. എസ്.പി വത്സനെ സ്ഥലം മാറ്റുകയും അന്വേഷണം മരവിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.