ഭർതൃവീട്ടിലെ സ്ത്രീധന പീഡനം വിഡിയോ വഴി പുറത്തറിയിച്ച ശേഷം യുവതി തൂങ്ങിമരിച്ചു

നാഗർകോവിൽ: സ്ത്രീധന പീഡനം സഹിക്കാനാകാതെ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. തിരുവള്ളൂർ സ്വദേശിനിയായ ജോതിശ്രീയാണ് താനനുഭവിക്കുന്ന പീഡന വിവരം വിഡിയോ സന്ദേശത്തിലൂടെ ബന്ധുക്കൾക്ക് അയച്ച് നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.സ്ത്രീധന പീഡനം സഹിക്കാനാകാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും. ഭർത്താവും ഭർതൃമാതാവുമാണ് മരണത്തിനുത്തരവാദിയെന്നും, ഇരുവരെയും വെറുതെ വിടരുതെന്നുമാണ് ബന്ധുവിന് അയച്ച വിഡിയോ സന്ദേശത്തിലും ആത്മഹത്യകുറിപ്പിലുമുള്ളത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു യുവതിയുടെയും ബാലമുരുകന്‍റെയും വിവാഹം. അറുപത് പവൻ സ്വർണവും 25 ലക്ഷം രൂപയും സ്ത്രീധനമായി നൽകിയത്. സ്വർണം കൈമാറിയെങ്കിലും 25 ലക്ഷം രൂപ കൈമാറാൻ വൈകി. ഇതിനെ തുടർന്ന് കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ പെൺകുട്ടി ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായതായി ബന്ധുക്കൾ പറയുന്നു.

വിഡിയോ സന്ദേശവും ആത്മഹത്യകുറിപ്പും ഭർതൃവീട്ടുകാർ നശിപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് ബന്ധുവിന് അയച്ച് നൽകിയിരുന്നു. തുടർന്ന് നൽകിയ പരാതിയിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തത്.



Tags:    
News Summary - Tamil Nadu woman dies by suicide, makes video alleging dowry harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.