തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിെൻറ ഫോൺ കാൾ വിശദാംശങ്ങളും സന്ദേശങ്ങളും പുറത്തുവരുമോയെന്ന ആശങ്ക പല ഉന്നതരുെടയും ഉറക്കം കെടുത്തുന്നു. ഭരണ-പ്രതിപക്ഷ ഭേദെമന്യേ പല ഉന്നത രാഷ്ട്രീയക്കാരുമായും പൊലീസിലെ ഉന്നതരുൾപ്പെടെയുള്ളവരുമായും സ്വപ്ന വളരെ അടുത്ത ബന്ധമാണ് പുലർത്തിവന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഫോൺ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
അവർ ആരൊക്കെയാണ് വിളിച്ചിരുന്നതെന്നും സന്ദേശം അയച്ചിരുന്നതെന്നും പരിശോധിക്കുന്നുണ്ട്. ആ വിശദാംശങ്ങൾ പുറത്തുവരുമെന്ന ആശങ്കയാണ് പലർക്കുമുള്ളത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട സരിത എസ്. നായരുടെ ഫോൺ സന്ദേശങ്ങളും വിളികളുടെ വിശദാംശങ്ങളും പുറത്തുവന്നത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സമാനമായ സാഹചര്യമാകും സ്വപ്നയുടെ ഫോൺ കാൾ വിശദാംശങ്ങൾ പുറത്തുവന്നാലുമുണ്ടാകുക. ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
സ്വപ്നയില്‍നിന്ന് ഇതറിയാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സരിത്തിന് ഇതിനെക്കുറിച്ച് വ്യക്തമായ സൂചനയില്ല. എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കിൽ അവരുടെ ജീവന് പോലും അപകടത്തിലാകുമെന്ന ആശങ്കയും അന്വേഷണ വിഭാഗത്തിനുണ്ട്.
അഞ്ചിലധികം മൊബൈല്‍ ഫോൺ സ്വപ്നക്കുണ്ടെന്നാണ് വിവരം. ദുബൈയില്നിന്നെടുത്ത മൊബൈല്‍ സിം കാര്‍ഡുമുണ്ട്. സ്വപ്നക്കെതിരേ ലുക്കൗട്ട് നോട്ടീസ് ഡി.ആര്.ഐ പുറപ്പെടുവിക്കും. വിമാനത്താവളങ്ങളില്‍ സ്വപ്നയുടെ ചിത്രം പതിച്ച നോട്ടീസ് ഒട്ടിക്കും. കോണ്‍സുലേറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. അതിനൊപ്പംതന്നെ സ്വപ്നയുടെ ഫോണുകളിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരെ കണ്ടെത്താൻ നടപടി ആരംഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.