തിരുവനന്തപുരം: സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ജോലി ലഭിക്കാനായി സമർപ്പിച്ച ബി.കോം ബിരുദ സർട്ടിഫിക്കറ്റ് വ്യാജം. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്നോളജിക്കല്‍ സര്‍വകലാശാല ഇക്കാര്യം സ്ഥിരീകരിച്ചു.
സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിന് കീഴിലുള്ള കോളജുകളിലോ ബി.കോം കോഴ്സ് തന്നെ ഇല്ലെന്നും സർവകലാശാലയിലെ കൺട്രോളർ ഓഫ് എക്സാമിനേഷന് ഡോ. വിവേക് എസ്. സാഥെ വ്യക്തമാക്കി.
സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാമുദ്രകളും ഇല്ല. സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്ന് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് അവകാശപ്പെട്ടിരുന്നു.
എയര്‍ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് സര്‍ട്ടിഫിക്കറ്റ്. ബിരുദം യോഗ്യതയായി പരിഗണിച്ചാണ് കേരള ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിൽ ജോലി ലഭിച്ചത്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.