അതിവേഗ നീക്കം, സ്വപ്ന ബംഗളൂരുവിൽ എത്തിയതിൽ ദുരൂഹത

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായത് കേന്ദ്ര അന്വേഷണ വിഭാഗങ്ങളുടെ േവഗത്തിലുള്ള നീക്കത്തിൽ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ സ്വപ്നയും കുടുംബവും എങ്ങനെ ബംഗളൂരുവിൽ എത്തിയെന്നത് ഇവർക്ക് പൊലീസ് സഹായമുൾപ്പെടെ ലഭിെച്ചന്ന സംശയം ബലപ്പെടുത്തുന്നു.

ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ സരിത്തിനെ അറസ്റ്റ് ചെയ്തത്. അതിെൻറ തലേദിവസംതന്നെ സ്വപ്നയും കുടുംബവും അമ്പലംമുക്കിലെ ഫ്ലാറ്റിൽനിന്ന് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. എങ്ങനെ എറണാകുളത്ത് എത്തി എന്നതും എറണാകുളത്ത്  എവിടെ താമസിെച്ചന്നതും ദുരൂഹമാണ്. മൂന്ന് ദിവസം എറണാകുളത്ത് താമസിച്ച ശേഷം ബംഗളൂരുവിലേക്ക് പോയെന്നാണ് വിവരം. സംസ്ഥാന അതിർത്തികളിലെല്ലാം കർശന പരിശോധന നിലനിൽക്കുമ്പോഴാണിത്. ബംഗളൂരുവിലെ  ഹോട്ടലിൽ ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈകീേട്ടാടെ സ്വപ്നയും സന്ദീപും പിടിയിലായത്.

വെള്ളിയാഴ്ച രാവിലെ കേസ് ഏറ്റെടുത്ത എൻ.ഐ.എ കസ്റ്റംസ്, ഇൻറലിജൻറസ് ബ്യൂറോ, ബംഗളൂരു പൊലീസ് എന്നിവയുമായി സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ അറസ്റ്റിലായത്. 
ആൾമാറാട്ടം നടത്തിയാണ് സ്വപ്ന ബംഗളൂരുവിലേക്ക് പോയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാറിെൻറ ഔദ്യോഗിക വാഹനത്തിലാണ് ഇവർക്ക് കേരളം കടക്കാനുള്ള സൗകര്യം ഒരുക്കിയതെന്ന ആക്ഷേപവും ശക്തമാണ്.

Latest VIDEO

Full View
Tags:    
News Summary - Swapana banglore journey-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.