തൊടുപുഴ: നെടുങ്കണ്ടം ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സ്വാമിനി പൊന്നമ്മയെ (78) കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും പിഴയും ശിക്ഷ. ക്ഷേത്രത്തിൽ താമസിച്ച് പൂജാജോലികൾ നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശി പൊന്നപ്പ സ്വാമിയെന്ന ദേവരാജനെയാണ് (60) തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. പ്രതി 50,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
2011 ആഗസ്റ്റ് 23ന് വൈകീട്ട് നാലിനാണ് സ്വാമിനി കൊല്ലപ്പെട്ടത്. ഇവരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ പൂജാരിയായ പ്രതി ക്ഷേത്രത്തോടനുബന്ധിച്ച കെട്ടിടത്തിൽ സ്വാമിനിയോടൊപ്പമാണ് താമസിച്ചിരുന്നത്. പൊന്നമ്മയുടെ സ്വത്ത് തട്ടിയെടുക്കാനും അമ്പലത്തിലെ വസ്തുവകകൾ കൈക്കലാക്കാനും ലക്ഷ്യമിട്ട പ്രതി മുണ്ട് കഴുത്തിൽ മുറുക്കി ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലക്കുശേഷം ക്ഷേത്രത്തിലെ സ്വർണവും പണവും പ്രമാണങ്ങളും അപഹരിച്ച് കടക്കാൻ ശ്രമിച്ച പ്രതിയെ സംശയാസ്പദമായി നെടുങ്കണ്ടം ടൗണിൽ സ്വാമിനിയുടെ ബന്ധുക്കളും നാട്ടുകാരും കാണുകയും പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു. ദൃക്സാക്ഷികളുടെ അഭാവത്തിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരിഗണിച്ചാണ് പ്രതി കുറ്റക്കാരനെന്ന്് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.