കോഴിക്കോട്: നഗരത്തിൽ നടന്ന ഭരണഘടന സംരക്ഷണ മഹാറാലിക്കിടെ അനൗൺസ്മെൻറ് വാഹന ത്തിലെ പ്രവർത്തകരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതി യിൽ പൊലീസുകാരന് സസ്പെൻഷൻ.
എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് കുമാറിനെയാണ് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവത്തിെൻറ തുടക്കം. ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട്ട് നടത്തിയ മഹാറാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇതിെൻറ പ്രചാരണാർഥം എലത്തൂർ പൊലീസ് സ്റ്റേഷനുമുന്നിൽ അനൗൺസ്മെൻറ് വാഹനം എത്തിയപ്പോൾ എസ്.ഐയുടെ നിർദേശപ്രകാരം വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ, അനൗൺസ്മെൻറ് നടത്താൻ മൈക്ക് സെറ്റിന് അനുമതിയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ വാഹനം വിട്ടയച്ചു. ഇതിനിടെയാണ് ശ്രീജിത്ത് കുമാർ വാഹനത്തിലുള്ളവരോട് അപമര്യാദയായി പെരുമാറുകയും അസഭ്യംപറയുകയും ചെയ്തത് എന്നാണ് പരാതി. സംഭവം വിവാദമായതോടെ സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ കെ. സുദർശൻ സംഭവത്തിൽ അന്വേഷണം നടത്തി സിറ്റി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ പൊലീസിനെതിരെ നടപടിവേണമെന്ന് സി.പി.എം ജില്ല കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.