ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമിച്ച ഭവനസമുച്ചയങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ ഫ്ലാറ് റ് ഉടമകൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട ഒരു കേസും ഒരു കോടതിയും അനുവദിക്കരുതെന്ന ും കോടതി ഉത്തരവിട്ടു. നാടകീയ രംഗങ്ങൾക്ക് സാക്ഷ്യംവഹിച്ച സുപ്രീംകോടതിയിൽ പുതിയ റിട്ട് ഹരജിയുമായി വന്ന ഫ് ലാറ്റ് ഉടമകൾ തന്നെ സ്വാധീനിക്കാനാണ് കൊൽക്കത്തയിൽനിന്നുള്ള അഭിഭാഷകനെ ഹാജരാക്കിയിരിക്കുന്നതെന്ന് ജസ്റ ്റിസ് അരുൺ മിശ്ര ആരോപിച്ചു. തെൻറ ബെഞ്ച് തള്ളിയ കേസുകൾ മറ്റൊരു ബെഞ്ച് കേട്ട് വിധി പുറപ്പെടുവിക്കാൻ പാടില്ലായിരുന്നുവെന്നും ജസ്റ്റിസ് മിശ്ര ഒാർമിപ്പിച്ചു.
എറണാകുളം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന വിധി താനില്ലാത്ത അവധിക്കാല ബെഞ്ചിനെക്കൊണ്ട് സ്റ്റേ ചെയ്യിച്ചതാണ് ജസ്റ്റിസ് അരുൺ മിശ്രയെ പ്രകോപിതനാക്കിയത്. കേസിെൻറ തുടക്കംതൊട്ട് ഫ്ലാറ്റുകളെല്ലാം പൊളിച്ചുനീക്കണമെന്ന കർക്കശ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. ജൂലൈ 22വരെ സ്റ്റേ വാങ്ങിയ ഹരജികൾ വെള്ളിയാഴ്ച വീണ്ടും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ എത്തിയപ്പോൾ ഫ്ലാറ്റുടമകൾക്കു വേണ്ടി ഹാജരായത് തൃണമൂൽ കോൺഗ്രസ് ലോക്സഭ എം.പിയും കൽക്കത്ത ഹൈകോടതി അഭിഭാഷകനുമായ കല്യാൺ ബാനർജി ആയിരുന്നു. കെട്ടിട നിർമാതാക്കൾക്കു വേണ്ടി ബാനർജി വാദംതുടങ്ങും മുേമ്പ ജസ്റ്റിസ് അരുൺ മിശ്ര തടസ്സപ്പെടുത്തി ഇൗ രീതി ശരിയല്ലെന്ന് പറഞ്ഞു. തങ്ങളെ നേരത്തെ കേട്ടിരുന്നില്ലെന്നും തങ്ങൾ ഈ കേസിൽ ആദ്യമായാണ് ഹാജരാകുന്നതെന്നുമുള്ള അഡ്വ. കല്യാൺ ബാനർജിയുടെ വാദം ജഡ്ജി തള്ളി.
എന്നാൽ, അവധിക്കാല ബെഞ്ചിൽ ഞാൻ തള്ളിയ ഹരജി ഞാനില്ലാത്ത നേരംനോക്കി മറ്റൊരു ബെഞ്ചിൽ പുതിയ റിട്ടായി സമർപ്പിച്ച് ആ ബെഞ്ചിന് മുമ്പാകെ വസ്തുതകൾ മറച്ചുവെച്ച് ആറാഴ്ചത്തെ സ്റ്റേയും വാങ്ങിയിരിക്കുകയാണ്. എെൻറ സഹപ്രവർത്തകർ സ്റ്റേ ഉത്തരവിറക്കരുതായിരുന്നു. ആ ബെഞ്ച് ചെയ്തത് ശരിയല്ല. കോടതിയിൽ എന്തൊക്കെയാണ് നടക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. െകൽക്കത്ത ഹൈകോടതി അഭിഭാഷകനായ കല്യാൺ ബാനർജിയെ എന്തിനാണ് ഈ കേസിൽ ഹാജരാക്കിയതെന്ന് തനിക്കറിയാമെന്നും നേരത്തെ കൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് മിശ്ര തുറന്നടിച്ചു.
നമ്മൾ തമ്മിൽ കൊൽക്കത്തയിലുള്ള പരിചയം കൊണ്ട് താങ്കൾ ഹാജരായാൽ ഞാൻ സ്വാധീനിക്കപ്പെടുമെന്നാണ് അവർ ധരിച്ചത്. എന്നാൽ, താൻ ആ ഗണത്തിൽപ്പെടുന്നവനല്ലെന്നും തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ബെഞ്ച് വിധി പ്രസ്താവിക്കുക, അത് മറച്ചുെവച്ച് പുതിയ മറ്റൊരു ഹരജിയുമായി മറ്റൊരു ബെഞ്ചിൽ വന്ന് അനുകൂല വിധി സമ്പാദിക്കുക. ഇത് കോടതിയോട് കാണിക്കുന്ന തട്ടിപ്പാണെന്നും ഇനിയും ഇൗ കോടതിയോട് തട്ടിപ്പ് കാണിച്ചാൽ അഭിഭാഷകരാണെന്ന് നോക്കാതെ ശിക്ഷിക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നിറയിപ്പ് നൽകി. തുടർന്ന് ഹരജികളിൽ ഒരു കഴമ്പുമില്ലെന്നും മരട് സമുച്ചയവുമായി ബന്ധപ്പെട്ട് മറ്റൊരു കോടതിയും ഹരജി അനുവദിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.