ന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് കൊച്ചി മരടിൽ ഫ്ലാറ്റുകൾ നിർമിച്ച നാലു കെട്ടിട ന ിർമാതാക്കളുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും സുപ്രീംകോടതി കണ്ടുകെട്ടി. സംസ് ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയെ അറിയിച്ച സമയക്രമം അനുസരിച്ച് മര ട് ഫ്ലാറ്റുകൾ പൊളിച്ചു തുടങ്ങാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോ ടതി ബെഞ്ച് ഉത്തരവിട്ടു. ഫ്ലാറ്റുകളുടെ വില കണക്കാക്കി ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ കോടതി നിയോഗിച്ച മൂന്നംഗ സമിതിയെ റിട്ട. ജഡ്ജി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ നയിക്കും.
അൽഫാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ കൊച്ചി പനമ്പിള്ളി നഗറിലെ പോൾ രാജ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് െഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊച്ചി മംഗലം സാനി ഫ്രാൻസിസ്, ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കൊച്ചി പനമ്പിള്ളി നഗറിലെ സന്ദീപ് മലിക്, കെ.പി. വർക്കി ആൻഡ് ബിൽഡേഴ്സ് മാേനജിങ് ഡയറക്ടർ കൊച്ചി തൃപ്പൂണിത്തുറയിലെ കെ.വി. ജോസ് എന്നിവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് സുപ്രീംകോടതി കണ്ടുകെട്ടിയത്. ഇവർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ച സമയക്രമം അനുസരിച്ച് മരട് ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്ന പ്രക്രിയ ആരംഭിക്കെട്ടയെന്ന് സുപ്രീംകോടതി ശനിയാഴ്ച പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. ഫ്ലാറ്റുടമകൾക്ക് കിേട്ടണ്ട യഥാർഥ നഷ്ടപരിഹാരം സംബന്ധിച്ച് മുൻധാരണ വേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പുരോഗതി ഒക്ടോബർ 25ന് വിലയിരുത്തും. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനൽകിയതിനാൽ ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകേണ്ടതില്ല.
ഉറപ്പുപാലിച്ചില്ലെങ്കിൽ തുടർന്നും ഹാജരാകേണ്ടി വരും. ഫ്ലാറ്റുടമകൾക്കുള്ള ഇടക്കാല നഷ്ടപരിഹാരം 25ലക്ഷം രൂപ സംസ്ഥാന സർക്കാർ സ്വന്തം ഫണ്ടിൽനിന്നാണ് നൽകേണ്ടതെന്നും ആ തുക കെട്ടിട നിർമാതാക്കൾ, പ്രമോട്ടർമാർ, അനധികൃത നിർമാണത്തിനുത്തരവാദികളായ ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവരിൽനിന്ന് സംസ്ഥാന സർക്കാറിന് തിരിച്ചുപിടിക്കാവുന്നതാണ്. ഇവരെ ഫ്ലാറ്റുകളുടെ വിലയും നഷ്ടപരിഹാരവും കണക്കാക്കുന്ന പ്രക്രിയയിൽ പങ്കാളികളാക്കാം എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.