സപ്ലൈകോ ഔട്ട്ലെറ്റുകളിലും നിയന്ത്രണം

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങ ിക്കൊണ്ടുപോകുന്നതിന് തിങ്കളാഴ്ച മുതൽ നിയന്ത്രണം. ഔട്ട്ലെറ്റിനുള്ളിൽ ഒരുസമയം അഞ്ചിൽകൂടുതൽ പേരെ അനുവദിക്കില്ല. ആവശ്യമെന്ന് കണ്ടാൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തും. പുതിയ സാഹചര്യത്തിൽ റേഷൻകടകളുടെ പ്രവർത്തനവും രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെ ആക്കിയിട്ടുണ്ട്.

ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ഭക്ഷണവും താമസവും കിട്ടില്ലെന്നും പൊലീസ് കേസെടുക്കുമെന്നും ഭയന്ന് അന്യസംസ്ഥാനത്തുനിന്ന് ചരക്കുമായി വരാൻ ഡ്രൈവർമാർ മടിക്കുന്നുണ്ട്.

എന്നാൽ ചരക്കുമായി എത്തുന്ന തൊഴിലാളികൾക്ക് താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ സപ്ലൈകോ അസി.മാനേജർമാർ ഒരുക്കുമെന്നും ചെക്പോസ്റ്റുകളിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും വിതരണക്കാർക്ക് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.

സാധനങ്ങൾക്ക് വിലകൂട്ടിയാൽ നടപടി

തിരുവനന്തപുരം: അനാവശ്യമായി വിലവർധിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്ക് സർക്കാർ നിർദേശം. അതിർത്തിയിലെ പ്രതിസന്ധി മുതലാക്കി അവശ്യസാധനങ്ങൾക്ക് ചില വ്യാപാരികൾ വില കൂട്ടിയിരുന്നു. ഇതും പൂഴ്ത്തിവെപ്പും തടയാൻ പരിശോധന കർശനമാക്കാനാണ് നിർദേശം.

Tags:    
News Summary - supply co outlets also under restriction -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.