ഇരിട്ടി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ കോളജ് വിദ്യാർഥി റിമാൻഡിൽ. ഇരിട്ടി മേഖലയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥി മുഹമ്മദ് ഷാനാണ് (20) റിമാൻഡിലായത്. കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഷാനെ അറസ്റ്റ് ചെയ്ത് മട്ടന്നൂർ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസിൽ അഖിൽ ചാക്കോ (22), ഷാരോൺ (24) എന്നീ വിദ്യാർഥികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സഹപാഠികൾതന്നെയാണ് പ്രതികളുടെ ഫോണിൽനിന്ന് സഹപാഠികളുടേയും അധ്യാപകരുടേയും അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയത്. പ്രതികളിൽ ഒരാളുടെ ഫോണിൽ ചിത്രമെടുത്ത സഹപാഠികൾ അത് ഫോൺ ഗാലറിയിൽ തിരയുന്നതിനിടെയാണ് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ശ്രദ്ധിച്ചത്.
സ്വകാര്യ കോളജിലെ പ്രിന്‍സിപ്പലിന്റെ പരാതിയിൽ കരിക്കോട്ടക്കരി പൊലീസാണ് കേസെടുത്തത്. അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച ഫോൺ മറ്റൊരു വിദ്യാര്‍ഥിയുടെ കൈവശമെത്തുകയും വിദ്യാർഥി ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയുമായിരുന്നു. 18 പേരുടെ ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്തത്. ഐ.ടി ആക്ട് പ്രകാരമാണ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.