കോഴിക്കോട്: കോവിഡ് കാലത്ത് തെരുവിൽനിന്ന് അഭയകേന്ദ്രങ്ങളിലെത്തിയവർക്ക് ഇത്തവണ സന്തോഷപൂത്തിരി കത്തിയ വിഷു. തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ, വയോധിക ർ, അന്തർസംസ്ഥാനതൊഴിലാളികൾ തുടങ്ങി 657 പേരെ ജില്ല കലക്ടർ എസ്. സാംബശിവ റാവുവിെൻറ ന േതൃത്വത്തിലാണ് നഗരത്തിലെ എട്ടിടങ്ങളിലായി പാർപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെയും സാമൂഹികനീതി വകുപ്പിെൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ തകർപ്പൻ വിഷുദിനത്തിേലക്കാണ് കഴിഞ്ഞ ദിവസം ഈ അന്തേവാസികൾ കണികണ്ടുണർന്നത്.
വർഷങ്ങൾക്കുശേഷമാണ് ഇങ്ങനെയൊരു വിഷുവെന്ന് അഭയകേന്ദ്രത്തിലുള്ളവർ ഒറ്റക്കെട്ടായി പറയുന്നു. ഈസ്റ്റ്ഹില്ലിലെ യൂത്ത് ഹോസ്റ്റൽ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, ഫിസിക്കൽ എജുക്കേഷൻ കോളജ് ഹോസ്റ്റൽ, നഗരത്തിലെ ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ, മോഡൽ സ്കൂൾ മാനാഞ്ചിറ, മെഡിക്കൽ കോളജ് കാമ്പസ് സ്കൂൾ, പോളിടെക്നിക് കോളജ് വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ പുലർച്ച മൂന്നു മണിയോടെ കണിയൊരുക്കിയത് ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള ‘തണൽ’പ്രവർത്തകരായിരുന്നു. ഈസ്റ്റ്ഹില്ലിലെ മൂന്നു കേന്ദ്രങ്ങളിലെ 322 അഭയാർഥികൾക്ക് സഹായമേകുന്നത് തണൽ ജില്ല സെക്രട്ടറി സുബൈർ മണലൊടിയുടെ നേതൃത്വത്തിലാണ്. എല്ലാവർക്കും വിഷുക്കോടിയും നൽകി. ഈസ്റ്റ്ഹില്ലിൽ 13 വനിതകൾക്ക് വിമൻസ് ഐ.എം.എ ആണ് പുതുവസ്ത്രം സമ്മാനിച്ചത്.
ജില്ല കലക്ടർ സാംബശിവ റാവു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ് കുമാർ എം.എൽ.എ, സബ് കലക്ടർ ജി. പ്രിയങ്ക, നഗരസഭ കൗൺസിലർ ബീന രാജൻ തുടങ്ങിയവർ വിഷുക്കൈനീട്ടവും നൽകി. മ്യൂസിക്കൽ ചെയർ, സ്പൂൺ റൈസിങ് തുടങ്ങിയ മത്സരയിനങ്ങളും സാമൂഹിക അകലം പാലിച്ച് സംഘടിപ്പിച്ചിരുന്നു. കോവിഡ് ഭീതിയും ലോക്ഡൗണും കഴിഞ്ഞ ശേഷം ഇവരെ തെരുവിലേക്ക് തന്നെ തിരിച്ചുവിടില്ലെന്ന് കലക്ടർ സാംബശിവ റാവു പറഞ്ഞു.
ആധാറും മറ്റ് തിരിച്ചറിയൽ കാർഡും ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇതിനായി കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. നേരത്തേ തെരുവിൽ താമസിച്ച് ഹോട്ടലിലടക്കം ജോലി ചെയ്യുന്നവർ അഭയകേന്ദ്രത്തിലുണ്ട്. ഇവർക്ക് താമസസൗകര്യെമാരുക്കാൻ ഹോട്ടലുടമകളുടെ സഹായത്തോടെ ശ്രമിക്കും. വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയുന്നവരെ വീട്ടിലെത്തിക്കും. വീട്ടുകാരുമായി പിണങ്ങികഴിഞ്ഞിരുന്ന അടിവാരം സ്വദേശി കുടുംബത്തിലേക്ക് തിരിച്ചുേപായിട്ടുണ്ട്. ഇംഹാൻസിെൻറ സഹായത്തോടെ ‘തണൽ’മുഴുവൻ പേരെയും കൗൺസലിങ് നടത്തിയിരുന്നു. അൽഹിന്ദ് ഗ്രൂപ്പായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ബുധനാഴ്ച മുതൽ മലബാർ ഗ്രൂപ്പാണ് ഭക്ഷണം വിളമ്പുന്നത്. മെഡിക്കൽ കോളജ് കാമ്പസ് സ്കൂളിൽ സി.എച്ച് സെൻററാണ് സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.