തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അനുമതിക്കു കാത്തിരിക്കേണ്ടതില്ലെന്നും 10 കോടി വരെ മുതൽ മുടക്കുള്ള സംരംഭങ്ങൾ അപേക്ഷ നൽകിയാൽ ഉടൻ ആരംഭിക്കാമെന്നും മന്ത്രി ഇ.പി. ജയരാജൻ. ഇതടക്കം നിയമഭേദഗതി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സ്വകാര്യ മേഖലയിൽ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കും. നഗരങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറുമാണ് പാർക്കിന് വേണ്ടത്. പൊതുമേഖലയിലെ പാർക്കിെൻറ എല്ലാ ആനുകൂല്യവും ഇവക്കും നൽകുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തവെ മന്ത്രി അറിയിച്ചു.
പുതിയ സംരംഭങ്ങൾക്ക് എല്ലാ സഹായവും നൽകും. സംസ്ഥാനം വ്യവസായ സൗഹൃദമാക്കുന്ന തരത്തിൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. നോക്കുകൂലി അവസാനിപ്പിച്ചു. ലൈസൻസുകൾക്ക് സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി പ്രയാസപ്പെടേണ്ട.
അപേക്ഷയും ഫീസ് നൽകലും ഒാൺലൈനാകും. പുതിയ സംരംഭകർക്ക് പരിശീലനം നൽകുന്ന സ്ഥാപനം ആരംഭിക്കും. സംരംഭങ്ങളെക്കുറിച്ച പഠനവും നടത്തും. 17 സ്പിന്നിങ് മില്ലുകളിലും സോളാർ വൈദ്യുതിയിലേക്ക് മാറും. മൂന്നര വർഷത്തിനിടെ സംസ്ഥാനത്ത് 52,137 ചെറുകിട യൂനിറ്റുകൾ പുതുതായി വന്നു.
4696.92 കോടി രൂപയുടെ നിക്ഷേപവും 1,82,474 തൊഴിലും പുതുതായി വന്നു. ഗെയിൽ പൈപ്പ് ലൈൻ ഉടൻ പൂർത്തിയാവും. മൂന്നു കിലോമീറ്റർ ദൂരം മാത്രമാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇ -ഓട്ടോക്ക് കെനിയയിൽനിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നും അന്വേഷണം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി 14 ഫുഡ് പാർക്കാണ് ഒരുങ്ങുന്നത്. എല്ലാ ജില്ലയിലും നാളികേരാധിഷ്ഠിത വ്യവസായ പാർക്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തൂർ: ലൈസൻസ് കിട്ടാത്തതല്ല മരണകാരണമെന്ന് മന്ത്രി
തിരുവനന്തപുരം: ആന്തൂരിൽ കൺവെൻഷൻ സെൻറർ സ്ഥാപിച്ച പ്രവാസി വ്യവസായിയുടെ മരണത്തിന് ൈലസൻസ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി ഇ.പി. ജയരാൻ. രാഷ്ട്രീയ താൽപര്യത്തിന് പ്രശ്നങ്ങൾ വളച്ചൊടിച്ചതാണ്. മുനിസിപ്പൽ ചെയർമാന് ഇതിൽ അധികാരമില്ല. സെക്രട്ടറിക്കാണ് അധികാരം.
സർക്കാറിെൻറ പ്രതിച്ഛായ മോശമാക്കാൻ പ്രചരിപ്പിച്ചതാണിത്. പാർട്ടി കുടുംബമായാലും നിക്ഷേപം നടത്തുന്ന ആരായാലും നീതി കിട്ടണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.