തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് സ്ഥിരീകരണത്തിനുള്ള അന്തി മ പരിശോധനക്ക് അനുമതി. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചാണ് (െഎ.സി.എം.ആർ) അനുമത ി നൽകിയത്. നേരത്തെ പ്രാഥമിക പരിശോധന അനുമതി ലഭിെച്ചങ്കിലും അന്തിമ പരിശോധനക് ക് ആലപ്പുയിലെയോ പുണെയിലെയോ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയക്കുകയായിരുന്നു. ഇതിന് കാലതാമസം നേരിട്ടിരുന്നു.
രോഗബാധ സംശയിക്കുന്നയാളിൽനിന്ന് രണ്ട് സാമ്പിളാണ് എടുക്കുന്നത്. ഒന്ന് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലടക്കം അനുമതി ലഭിച്ച ലാബുകളിലും അന്തിമ ഫലത്തിനായി രണ്ടാമത്തേത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമാണ് അയച്ചിരുന്നത്. ശ്രീചിത്രയിൽ സംവിധാനം വരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗമാകും. ശ്രീചിത്രയിലെ ജനറ്റിക് മോളിക്യുലാർ ലാബിൽ നേരത്തെ തന്നെ കോവിഡ് പരിശോധനക്കുള്ള പൊളിമറൈസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) ടെസ്റ്റിന് സംവിധാനമുണ്ട്.
പകർച്ചവ്യാധി േരാഗങ്ങൾക്കൊന്നും ഇവിടെ ചികിത്സയില്ലാത്തതിനാൽ പി.സി.ആർ മെഷീൻ കാര്യമായി ഉപയോഗിച്ചിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി ലാബ് നവീകരിച്ച് പരിേശാധന സജ്ജമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.