തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ പൊലീസ് പിടിയില്‍ . ഒളിവിലായിരുന്ന പ്രതിയെ ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പിടികൂടിയത്.
മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാം കുത്തേറ്റു മരിച്ചത്. ഏറ്റുമുട്ടലില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ക്കും കുത്തേറ്റിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
അര്‍ജുനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മനോജ്, രജിത്ത് എന്നിവരെയാണ് പൊലീസ് നേരെത്തെ പിടികൂടിയത്. എന്നാല്‍ ശ്യാമിനെ കുത്തി കൊലപ്പെടുത്തിയ ശേഷം അര്‍ജുന്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടു ദിവസത്തെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മുഖ്യ പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.