ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന് കൂടുതൽ സാക്ഷികൾ, രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി െഎ.എ.എസുകാരനായ ശ്ര ീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കൂടുതല്‍ സാക്ഷികള്‍. അപകടം നടന്നയുടൻ സ്ഥലത്തെ ത്തിയ മാധ്യമപ്രവർത്തകൻ ധനസുമോദിെൻറ മൊഴി പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച രേഖപ്പെടുത്തി. ശ്രീറാം മദ്യപി ച്ച നിലയിലായിരുന്നെന്ന്‌ ധനസുമോദ് അന്വേഷണ ഉദ്യോഗസ്ഥനായ അസി. കമീഷണർ ഷീൻ തറയിൽ മുമ്പാകെ മൊഴി നൽകി. ബഷീർ ആശുപത്രിയിൽ എത്തിക്കുംമുമ്പ് മരിച്ചിരുന്നെന്ന്‌ ആദ്യ പരിശോധന നടത്തിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ മൊഴി നൽകി. ചില സാക്ഷികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്.

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ പേഴ്‌സനൽ സ്‌റ്റാഫ്‌ അംഗം കൂടിയായ ധനസുമോദാണ്‌ സമൂഹമാധ്യമത്തിലൂടെ അപകടവിവരം പൊതുസമൂഹത്തെ അറിയിച്ചത്‌. സംഭവം നടന്നയുടൻ അതുവഴി സൈക്കിളിൽ വരികയായിരുന്നു അദ്ദേഹം. നിലവിൽ പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയ ശ്രീറാം ഒഴികെയുള്ള എല്ലാവരും ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നെന്ന മൊഴിയാണ് നൽകിയത്.

മൊഴികൾ ശ്രീറാം വെങ്കിട്ടരാമന് എതിരായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെ പെരുമാറിയെന്ന നിലയിലുള്ള മൊഴികളും ലഭിച്ചിട്ടുണ്ട്. ഇതിൽനിന്ന് പൊലീസ് കേസ് അട്ടിമറിക്കാൻ ഒത്തുകളിെച്ചന്നത് വ്യക്തമാണ്. ദൃക്സാക്ഷിയായ ബെന്‍സൻ അന്വേഷണ സംഘത്തിന് മുന്നിൽ നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നെന്ന് ബെന്‍സനും പറയുന്നു. മദ്യപിച്ചതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ശ്രീറാമിന് ജാമ്യം ലഭിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നെന്ന മൊഴികളും ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ വാഹനത്തിെൻറ വേഗം അടക്കം കാര്യങ്ങൾ പരിശോധിക്കാൻ അന്വേഷണസംഘം വീണ്ടും മോട്ടോർ വാഹനവകുപ്പിന്‌ കത്ത്‌ നൽകി.


Tags:    
News Summary - sreeram venkataraman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.