കോഴിക്കോട്: തുലാമാസപൂജക്കാലത്ത് ശബരിമലയിലേക്ക് യുവതികൾ കയറിയപ്പോൾ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കുംമുമ്പ് തന്ത്രി ഫോണിൽ തന്നെ വിളിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. യുവമോർച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. അപ്പോൾ നടയടച്ചിട്ടാൽ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചു. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനിൽക്കില്ലെന്നും ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലാകും. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ് ഫയൽ ചെയ്യുകയാണ് സി.പി.എമ്മുകാർ. വിശേഷപൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോൾ യുവതികൾ കയറിയാൽ തന്ത്രി അതേപോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രിസമൂഹത്തിന് കൂടുതൽ വിശ്വാസം ബി.ജെ.പിയിലും അതിെൻറ പ്രസിഡൻറിലുമുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അതിനിടെ, ശബരിമല വിഷയത്തില്‍ സി.പി.എം നടപ്പാക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി കേഡർമാർ ആചാരവിശ്വാസം തുടരുന്നതിൽ വലിയ ആശങ്കയും പങ്കുവെച്ചിരുന്നു. അഞ്ചുകോടി പേര് ദര്‍ശനം നടത്തുന്ന ദേവാലയത്തെ തകര്‍ത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹനസമരത്തിലൂടെ ഇതിനെ എതിര്‍ക്കും. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്ട്രേറ്റിവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല. കേരള ഹൈകോടതിയുടെ ഡിവിഷന് ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിെൻറ ഭാഗമല്ല. സുപ്രീംകോടതി വിധിയെ മറയാക്കി പാര്‍ട്ടിതീരുമാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പത്തനംതിട്ടയില്‍വെച്ച് പഴയ എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ഉള്‍പ്പെടെയുള്ള 12 പേര് ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.