തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ കടുത്ത പ്രതിസന്ധി. വൈറസ് ബാധിതനുമായി ഇടപഴകിയ 43 ഡോക്ടർമാരടക്കം 76 പേർ വീട്ടിലെ നിരീക്ഷണത്തിൽ. ഇതിൽ അഞ്ച് വകുപ്പ് മേധാവികളും ഉൾപ്പെടും. ആശുപത്രിയിലെ ഒ.പി വിഭാഗം താൽക്കാലികമായി നിർത്തിവെച്ചു. അടിയന്തര ഒ.പി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
റേഡിയേഷന് ലാബിെൻറ പ്രവര്‍ത്തനവും നിർത്തി. അടിയന്തര ശസ്ത്രക്രിയകളൊഴികെ മറ്റുള്ളവയും മാറ്റിവെച്ചു. നിരീക്ഷണത്തിലുള്ളവരിൽ 18 പേർ നഴ്സുമാരും 13 ടെക്നിക്കൽ സ്റ്റാഫും അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിെല രണ്ട് ജീവനക്കാരും ഉൾപ്പെടുന്നു. ഡോക്ടർമാരിൽ 26 പേർ ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരാണ്. 17 പേർ വിദൂര സമ്പർക്കവും.
ഡോക്ടർ സ്പെയിനിൽനിന്ന് മടങ്ങിയെത്തിയ ശേഷം ഒ.പി നടത്തിയിരുന്നു. റേഡിയേഷൻ വിഭാഗം ഒ.പിയിൽ പ്രതിദിനം അഞ്ച് മുതൽ പത്ത് വരെ പേർ ചികിത്സക്കെത്താറുണ്ട്. ഇത്തരത്തിൽ 40ഒാളം രോഗികളെ ഡോക്ടർ ചികിത്സിച്ചിരുന്നതായാണ് വിവരം. ഇതിന് പുറമെ ലാബിലും സന്ദർശനം നടത്തിയിട്ടുണ്ട്. ഡോക്ടര്‍ പരിശോധിച്ച എല്ലാ രോഗികളുടെയും പട്ടിക ആരോഗ്യവകുപ്പ് തയാറാക്കും. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ഡോക്ടർമാരുടെ കുടുംബാംഗങ്ങളുടെയും ഇവരുടെ സമ്പർക്കവലയത്തിലുള്ളവരുടെയും വലിയ പട്ടികയും തയാറാക്കുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ക്കു പുറമെ മറ്റൊരു മുതിര്‍ന്ന ഡോക്ടറും സ്പെയിന് സന്ദര്‍ശിച്ചതായി വിവരമുണ്ട്. ഇദ്ദേഹത്തിെൻറ നിരീക്ഷണ കാലയളവ് ഇപ്പോള്‍ അവസാനിച്ചെന്നാണ് ശ്രീചിത്രയുടെ വിശദീകരണം.
ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പെങ്കടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടർ യോഗത്തിൽ പെങ്കടുത്തിട്ടില്ലെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ കേന്ദ്രമന്ത്രി ശ്രീചിത്രയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.