തിരുവനന്തപുരം: സ്പ്രീംഗ്ലർ കമ്പനിയുമായി സംസ്ഥാന സർക്കാറുണ്ടാക്കിയ കരാർ പുറത്തുവിട്ടു. ശേഖരിക്കുന്ന വിവരങ ്ങളുടെ ഉടമ സർക്കാറും ജനങ്ങളുമായിരിക്കുമെന്നും വിവരങ്ങൾ പുറത്തു വിടില്ലെന്നും കാണിച്ച് സർക്കാർ ആവശ്യപ്പെട്ട തുപ്രകാരം ഈ മാസം 12ന് സ്പ്രിംഗ്ലർ ഐ.ടി സെക്രട്ടറിക്ക് നൽകിയ ഉറപ്പും പുറത്തു വിട്ടിട്ടുണ്ട്.
ശേഖരിക്കുന്ന വിവരങ്ങൾ മൂന്നാമെതാരു കക്ഷിക്ക് സ്പ്രീംഗ്ലർ കൈമാറില്ല, കരാർ തീരുന്ന മുറക്ക് വിവരങ്ങൾ സ്പ്രിംഗ്ലർ തന്നെ മായ്ച്ചുകളയും, പിന്നീട് അത് സംസ്ഥാന സർക്കാറിെൻറ കൈവശമായിരിക്കും സൂക്ഷിക്കുക എന്നീ ഉറപ്പുകളും സർക്കാറിന് കമ്പനി നൽകിയിട്ടുണ്ട്.
വിവരങ്ങൾ പുറത്തു വിടില്ലെന്ന കാര്യം കരാറിലും പ്രതിപാദിക്കുന്നുണ്ട്. കരാർ വിവാദമായതോടെ ഐ.ടി. സെക്രട്ടറി കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രത്യേകമായി ഉറപ്പ് രേഖാമൂലം വാങ്ങുകയായിരുന്നു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് കരാർ ഒപ്പുവച്ചത്. സെപ്റ്റംബര്‍ 24വരെയാണ് കാലാവധി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം വിളിച്ച് ആരോപണം ഉന്നയിച്ചതോടെയാണ് കരാർ വിവാദമായത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.