സോളാര്‍ തട്ടിപ്പ്: മല്ലേലി ശ്രീധരന്‍ നായരുടെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും

കൊച്ചി: മല്ലേലി ശ്രീധരന്‍ നായര്‍ ഉള്‍പ്പെട്ട സോളാര്‍ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണ്ടെന്ന മുൻ സർക്കാർ ഉത്തരവ് ഹൈകോടതി റദ്ദാക്കി. അഞ്ചു വര്‍ഷമായി ഹൈകോടതിയില്‍ നടന്നുവന്ന കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്.

സരിത നായർക്കൊപ്പം സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നുവെന്നും ഇതിന് ശേഷമാണ് ബാക്കി പണം സരിതാ നായര്‍ക്ക് കൈമാറിയതെന്നുമായിരുന്നു കോന്നിയില്‍ വ്യവസായിയായിരുന്ന മല്ലേലി ശ്രീധരന്‍ നായര്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കിയത്. ശ്രീധരന്‍ നായരുടെ ഈ മൊഴി ഉമ്മന്‍ ചാണ്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശ്രീധരന്‍ നായരുടെ ആവശ്യം മുൻ സർക്കാർ നിരസിച്ചത്. തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശ്രീധരന്‍നായര്‍ ഹൈകോടതിയെ സമീപിച്ചു.

കേസ് ഇന്ന് ഹൈകോടതി പരിഗണനക്കവെ 2017ലെ സര്‍ക്കുലര്‍ പ്രകാരം കേസില്‍ പ്രോസിക്യൂട്ടറാകാമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടന്ന് മുൻ സര്‍ക്കാറിന്‍റെ ഉത്തരവ് കോടതി റദ്ദാക്കി. സംസ്ഥാന സർക്കാർ മറ്റൊരു ഉത്തരവ് ഇറക്കണമെന്നും ഇതില്‍ മൂന്നാഴ്ചക്കകം തീരുമാനം വേണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.