സോളാർ കേസ് സി.ബി.ഐ ഏറ്റെടുത്തു; എഫ്.ഐ.ആർ സമർപ്പിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസ് സി.ബി.ഐ ഏറ്റെടുത്തു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി സി.ജെ.എം കോടതികളിൽ സി.ബി.ഐ സംഘം എഫ്.ഐ.ആർ സമർപ്പിച്ചു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റാണ് കേസ് അന്വേഷിക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി. അനിൽ കുമാർ, ഹൈബി ഈഡൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലകുട്ടി എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.

സ്ത്രീപീഡനം, സാമ്പത്തിക ചൂഷണം എന്നീ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് ആണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഈ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുന്നത്.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഭവത്തിൽ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻചാണ്ടി ക്ലിഫ്ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയും ക്ലിഫ് ഹൗസിൽ എത്തിയിട്ടില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണൽ സ്റ്റാഫിനെയും ഇക്കാര്യത്തിൽ ചോദ്യം ചെയ്തിരുന്നു. ഏഴു വർഷം കഴിഞ്ഞതിനാൽ ടെലിഫോൺ രേഖകൾ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവർമാരുടെയും മൊഴിയെടുത്തിരുന്നുവെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കെ.സി. വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, എ.പി. അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും പരാതിക്കാരി തെളിവുകള്‍ നല്‍കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാര്‍ കമ്പനി ജീവനക്കാരനുമായ മോഹന്‍ദാസ് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിച്ചു. സാക്ഷികളില്‍ ചിലര്‍ മരിച്ചു. നേതാക്കള്‍ക്കെതിരെ സാങ്കേതിക തെളിവുകളുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടെങ്കിലും ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയെങ്കിലും അത് ഹാജരാക്കിയില്ല.

സംഭവം നടന്ന സമയത്തെ അടൂര്‍ പ്രകാശിന്‍റെ യാത്രാരേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ല. മാസ്‌കറ്റ് ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചെന്ന അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയിലും അന്വേഷണം നടന്നുവരികയാണ്. സംഭവസമയത്തെ വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും പരാതിക്കാരി അനുസരിച്ചില്ല.

ഹൈബി ഈഡനെതിരായ കേസിലെ അന്വേഷണം കുറച്ചുകൂടി മുന്നോട്ടു പോയതായാണ് ക്രൈംബ്രാഞ്ചിന്‍റെ അവകാശവാദം. കെ.സി. വേണുഗോപാലിനും എ.പി. അനില്‍കുമാറിനുമെതിരെയുള്ള കേസിലും പീഡനം നടന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈൽ ഫോണ്‍ രേഖകളും ലഭിച്ചിട്ടില്ല. സാങ്കേതിക തെളിവുകളുടെ അഭാവം, കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

Tags:    
News Summary - Solar case taken over by CBI; FIR filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.