കൽപറ്റ: പാമ്പുകടിയേറ്റ് ഡി.എം വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് റെയ്ഹാൻ (ഏഴ്) സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ബത്തേരി ബീനാച്ചി ഹൈസ്കൂൾ വളപ്പിൽനിന്ന് ചൊവ്വാഴ്ച ഉച്ചക്കാണ് പാമ്പു കടിയേറ്റത്. ഉടൻതന്നെ ആൻറിവെനം നൽകിത്തുടങ്ങിയിരുന്നു.
ഇടവേളകൾ നൽകിയാണ് മരുന്നു നൽകിയത്. ഇന്നലെ രാവിലെ നടത്തിയ പരിശോധനകളിൽ മറ്റുലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതിനാൽ കൂടുതൽ ആൻറിവെനം നൽകിയില്ല. കുട്ടിയെ വൈകാതെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതും സജ്ജീകരണങ്ങളോടെ ചികിത്സ നൽകാൻ കഴിഞ്ഞതും തുണയായെന്ന് ഡോക്ടർമാർ പറഞ്ഞു.
ഒരു ദിവസംകൂടി തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയശേഷം ഇന്ന് രാവിെല വാർഡിലേക്ക് മാറ്റും. ബത്തേരി ദൊട്ടപ്പന്‍കുളം സ്വദേശി കാപ്പാട് സുലൈമാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് റെയ്ഹാൻ. ഉച്ചക്കു പരീക്ഷ കഴിഞ്ഞതിനുശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബത്തേരി ഗവ. ആശുപത്രിയിലും പിന്നീട് മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജിലും എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.