കൊച്ചി: കടിച്ച പാമ്പിെൻറ വിഷത്തിനെതിരെ നൽകുന്ന ‘മോണോവാലൻറ്’ ആൻറിവെനം കേരളം ഉൾപ്പെടെ രാജ്യത്ത് ഒരു സംസ്ഥാനത്തും ലഭ്യമല്ല. ഏത് പാമ്പ് കടിച്ചാലും നൽകുന്നത് ‘പേ ാളിവാലൻറ്’ ആൻറിവെനം മാത്രമാണ്. വിഷപ്പാമ്പുകളിൽ ഒരോന്നിനും ഓരോതരം വിഷപ്പക ർച്ചയാണ് രോഗികളിൽ പ്രത്യക്ഷപ്പെടുന്നത്. ചിലത് നാഡീവ്യൂഹത്തെയും മറ്റു ചിലത് ശ്വസനപ്രക്രിയയെയാണ് ബാധിക്കുന്നത്. ചില അവസരങ്ങളിൽ അമിതരക്തസ്രാവവും ആന്തരികാവയവങ്ങൾക്ക് കേടുപാടും കണ്ടുവരാറുണ്ട്. ലക്ഷണങ്ങൾ വന്നിട്ട് ചികിത്സിക്കാൻ കാത്തിരിക്കാനാകാത്തതിനാൽ പാമ്പുകടി സ്ഥിരീകരിച്ചാൽ പോളിവാലൻറ് നൽകുകയാണ് ഏകപോംവഴി; അതാണ് തുടർന്നുവരുന്നത്.
ചിലയിനം പാമ്പിൻവിഷത്തിന് മാത്രമേ പോളിവാലൻറ് ഫലപ്രദമാകൂ. പോളിവാലൻറ് ആൻറിവെനം ആയാലും കടിച്ച പാമ്പ് ഏതെന്ന് തിരിച്ചറിഞ്ഞ് നൽകേണ്ട മോണോവാലൻറ് ആയാലും തുടർചികിത്സ വ്യത്യസ്തമാണ്. നാഡീവ്യൂഹം തളരുന്നത് കണ്ടാൽ അനുബന്ധചികിത്സ അതിലേക്കാണ് തിരിയുക. ശ്വാസതടസ്സവും രക്തസ്രാവവും കണ്ടാൽ വേറെ ചികിത്സയാണ്. പാമ്പുകടിയേറ്റവരുടെ ചികിത്സയിൽ ഡോക്ടർമാരെ വിഷമവൃത്തത്തിലാക്കുന്നതും ഇതാണ്. പോളിവാലൻറ് ഫലപ്രദമാകുന്ന പാമ്പിൻവിഷത്തിന് മാത്രമേ അനുബന്ധചികിത്സയും ഗുണംചെയ്യൂ. ഫലപ്രദമായില്ലെങ്കിൽ പാർശ്വഫലങ്ങൾ വലുതാണ്. പലപ്പോഴും മരണം സംഭവിക്കുന്നത് ഇത്തരം കാരണങ്ങളാലാണെന്ന് ഡോക്ടർമാർ പറയുന്നു. മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ), അണലി, രക്തമണ്ഡലി എന്നിവയുടെ കടിയേറ്റുള്ള മരണമാണ് കൂടുതലും. രാജ്യത്ത് പ്രതിവർഷം 49,000 പേർ പാമ്പുകടിയേറ്റ് മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
ഇൗ ആശങ്കക്ക് ഏറക്കുറെ അയവുവരുത്തുന്നതാണ് രാജീവ്ഗാന്ധി െസൻറർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) പുതിയ കണ്ടെത്തൽ. മുറിവിൽനിന്ന് ഒരുതുള്ളി രക്തം ഇറ്റിച്ചാൽ ആർ.ജി.സി.ബി വികസിപ്പിച്ച സ്ട്രിപ്പും ആപ്പും ഉപയോഗിച്ച് പാമ്പ് ഏതെന്ന് വളരെവേഗം കണ്ടെത്താം. രക്തമെടുത്ത സ്ട്രിപ്പിെൻറ ചിത്രം ആപ്പ് വഴി സ്കാൻചെയ്താൽ കടിച്ചപാമ്പിന് പുറമെ വിഷത്തിെൻറ തോതും നിമിഷനേരംകൊണ്ട് അറിയാം. ആപ്പിെൻറ ഗവേഷണം അന്തിമഘട്ടത്തിലാണ്. ഇതോടെ മേണോവാലൻറ് ആൻറിവെനം ചികിത്സ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.