ബി.െജ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസ്; ആറ് സി.പി.എം പ്രവർത്തകർക്ക് 10 വർഷം കഠിന തടവ്

തലശ്ശേരി: ബി.ജെ.പി നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ ആറ് സി.പി.എം പ് രവർത്തകർക്ക് 10 വർഷം വീതം കഠിന തടവും 30,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

ബി.ജെ.പി തലശ ്ശേരി മണ്ഡലം പ്രസിഡൻറ് തലശ്ശേരി കായ്യത്ത് റോഡ് സൗപർണികയിൽ എം.പി. സുമേഷിനെ (47) വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ.

കതിരൂർ പൊന്ന്യം കുണ്ടുചിറയിലെ കൃഷ്ണാലയത്തിൽ വി.പി. സന്തോഷ് എന്ന പൊട്ട്യൻ സന്തോഷ് (30), എരഞ്ഞോളി കുടക്കളത്തെ കക്കാടൻ ഹൗസിൽ കെ. ദിറേഷ് എന്ന ദിന (34), സഹോദരൻ കെ. ദിജേഷ് (33), കുടക്കളത്തെ തച്ചോളി ഹൗസിൽ ഷിജിത്ത് (35), കുടക്കളത്തെ കുഞ്ഞിപ്പറമ്പത്ത് ഹൗസിൽ ജിനേഷ് എന്ന ജിന (34), പൊന്ന്യം കുണ്ടുചിറയിെല വലിയകത്ത് ഹൗസിൽ സംജീർ (34) എന്നിവരെയാണ് പ്രിൻസിപ്പൽ അസി.സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ ശിക്ഷിച്ചത്.

കേസിലെ ആറ്, എട്ട്, ഒമ്പത്, പത്ത് പ്രതികളായ പ്രവീൺ കുമാർ, വേലാണ്ടി രാജേഷ്, കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെ വെറുതെവിട്ടു.2008 മാർച്ച് അഞ്ചിന് തലശ്ശേരി നാരങ്ങാപ്പുറം റോഡിൽ മണവാട്ടി ജങ്ഷൻ പരിസരത്താണ് കേസിനാസ്പദമായ സംഭവം. സംഭവസമയത്ത് സുമേഷ് ആർ.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖായിരുന്നു.

രാഷ്ട്രീയ വിരോധം കാരണം മാരകായുധങ്ങളുമായെത്തിയ പ്രതികൾ സുമേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. മുഖത്തും ശരീരത്തിെൻറ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി വെേട്ടറ്റ സുമേഷ് മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞിരുന്നു.
പിഴയടച്ചില്ലെങ്കിൽ എട്ട് മാസം വീതം അധിക തടവനുഭവിക്കണം. ഒന്ന്, മൂന്ന്, ഏഴ് പ്രതികളായ വി.പി. സന്തോഷ്, കെ. ദിജേഷ്, വലിയകത്ത് സംജീർ എന്നിവർക്ക് 143 വകുപ്പ് പ്രകാരം രണ്ട് വർഷവും അഞ്ച് മാസവും, നാല്, അഞ്ച് പ്രതികളായ ഷിജിത്ത്, ജിനേഷ് എന്നിവർക്ക് അഞ്ച് മാസം വീതവും തടവുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സി.കെ. രാമചന്ദ്രൻ ഹാജരായി.

Tags:    
News Summary - Six CPIM Worker Accused-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.